വാക്‌സിന്‍ രാജ്യത്ത് അടുത്ത വര്‍ഷം ആദ്യം ; ഒന്നിലധികം സ്രോതസ്സുകളില്‍നിന്ന് വാക്‌സിന്‍ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി

നിലവില്‍ നാലു കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ ട്രയലുകള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്
വാക്‌സിന്‍ രാജ്യത്ത് അടുത്ത വര്‍ഷം ആദ്യം ; ഒന്നിലധികം സ്രോതസ്സുകളില്‍നിന്ന് വാക്‌സിന്‍ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യത്തോടെ രാജ്യത്ത് ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ഒന്നിലധികം സ്രോതസ്സുകളില്‍നിന്ന് വാക്‌സിന്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. 

അടുത്ത വര്‍ഷം ആദ്യത്തോടെ  വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നിലധികം സ്രോതസ്സുകളില്‍നിന്നായിരിക്കും വാക്‌സിന്‍ ലഭ്യമാകുക.
ആര്‍ക്കാണ് ആദ്യം വാക്‌സിന്‍ ലഭ്യമാക്കേണ്ടത് എന്നുതുടങ്ങി രാജ്യത്ത് വാക്‌സിന്‍ വിതരണം സംബന്ധിച്ച് വിദഗ്ധ സംഘം ഇതിനകം മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തും. അതിനൊപ്പം തന്നെ കോള്‍ഡ് ചെയിന്‍ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ നാലു കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ ട്രയലുകള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. 2021 ആദ്യപാദത്തോടെ വാക്‌സിന്‍ ലഭ്യമാകുമെന്നു കേന്ദ്രമന്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തെ ജനസംഖ്യാ ബാഹുല്യം കണക്കിലെടുത്ത് ഒരു വാക്‌സിന് മാത്രമായോ ഒരു വാക്‌സിന്‍ ഉല്പാദകര്‍ക്ക് മാത്രമായോ ഇന്ത്യയുടെ ആവശ്യം നിറവേറ്റാനാവില്ലെന്നും  മന്ത്രി വ്യക്തമാക്കിയിരുന്നു. 

അതിനാല്‍ ലഭ്യതയുടെ അടിസ്ഥാനത്തില്‍ നിരവധി കോവിഡ് വാക്‌സിനുകള്‍ രാജ്യത്ത് ലഭ്യമാക്കുന്നതിനുളള സാധ്യത വിലയിരുത്താന്‍ സന്നദ്ധരാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും, ഈ വര്‍ഷം അവസാനത്തോടെയോ, അടുത്ത വര്‍ഷം ആദ്യത്തോടെയോ വാക്‌സിന്‍ ലഭ്യമാക്കുമെന്നും ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com