'കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി'; ഉത്തര്‍പ്രദേശില്‍ 18കാരിയായ ദളിത് യുവതിയുടെ മൃതദേഹം വയലില്‍

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പതിനെട്ടുകാരിയായ ദളിത് യുവതി പാടത്ത് മരിച്ച നിലയില്‍. ബരാബങ്കി മേഖലയിലാണ് വ്യാഴാഴ്ച യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. 

പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. സത്രിക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 

ബുധനാഴ്ച വൈകീട്ടാണ് യുവതി പാടത്തേക്ക് പോയത്. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. യുവതിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ മൃതദേഹം പാടത്തുകണ്ടെത്തിയതോടെ ഇവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. 

പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചതായും റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമെ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്നും പൊലീസ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com