ലിഫ്റ്റ് നല്‍കി; 15കാരിയെ 20കാരന്‍ കാറിനുള്ളില്‍വച്ച് ബലാത്സംഗം ചെയ്തു; അറസ്റ്റ്

ലിഫ്റ്റ് നല്‍കിയ ശേഷം ആളൊഴിഞ്ഞ ഭാഗത്തേക്ക് വാഹനം നിര്‍ത്തിയിട്ട ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: പതിനഞ്ചുകാരിയെ കാറിനുള്ളില്‍ വച്ച് ബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ മീററ്റിന് സമീപത്തുവച്ചായിരുന്നു സംഭവം. ഇരുപതുകാരനായ പ്രതി പുല്‍കിത് സൈനിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനിടയില്‍ ശനിയാഴ്ചയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയും പ്രതിയും ഒരേസ്ഥലത്തുവെച്ച് കരാട്ടെ, ജൂഡോ പരിശീലനം നടത്തുന്നവരാണ്. വെള്ളിയാഴ്ച പെണ്‍കുട്ടി പരീശീലനത്തിനായി ടൂവീലറിലായിരുന്നു വന്നത്. അതിനിടെ ഒരു ഷോപ്പിങ് ക്ലോംപക്‌സിനടത്തു വണ്ടി നിര്‍ത്തിയപ്പോള്‍ പ്രതിയെ കണ്ടുമുട്ടുകയായിരുന്നു. താന്‍ പരിശീലനസ്ഥലത്തേക്കാണെന്നും കാറില്‍ ലിഫ്റ്റ് വാഗ്ദാനം നല്‍കുകയുമായിരുന്നു. 

പെണ്‍കുട്ടി കാറില്‍ കയറിയതിന് പിന്നാലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വാഹനം കൊണ്ടുപോകുകയും കാറില്‍വച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെത്തിയതിന് പിന്നാലെ ഇക്കാര്യങ്ങള്‍ പെണ്‍കുട്ടി അറിയിക്കുകയായിരുന്നു. ഫോറന്‍സിക് വിഭാഗം കാറില്‍ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. കാറില്‍ നിന്ന് ബിജെപിയുടെ പതായും സ്റ്റിക്കറുകളും കണ്ടെടുത്തു. എന്നാല്‍ ഇയാള്‍ പാര്‍ട്ടിപ്രവര്‍ത്തകനല്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com