അനുവാദം ഇല്ലാതെ താടി വളര്‍ത്തി ; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

അനുവാദം ചോദിച്ച് അപേക്ഷ നല്‍കിയിരുന്നുവെന്നും, എന്നാല്‍ മറുപടി ലഭിച്ചില്ലെന്നും ഇന്തെസാര്‍ അലി
അനുവാദം ഇല്ലാതെ താടി വളര്‍ത്തി ; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ലഖ്‌നൗ : അനുവാദം ഇല്ലാതെ താടി വളര്‍ത്തിയതിന് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശ് പൊലീസ് സബ് ഇന്‍സ്‌പെക്ടറായ ഇന്തെസാര്‍ അലിക്കെതിരെയാണ് അച്ചടക്ക നടപടിയെടുത്തത്. 

മുസ്ലിം സമുദായാംഗമായ ഇന്തെസാര്‍ അലിക്ക്, താടി വടിച്ചുകളയണമെന്നും അല്ലെങ്കില്‍ പ്രത്യേക അനുമതി വാങ്ങണമെന്നും മൂന്നുതവണ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അനുമതി വാങ്ങാതെ, അലി താടി വളര്‍ത്തുകയായിരുന്നുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

പൊലീസ് നിയമപ്രകാരം സിഖ് സമുദായാംഗങ്ങള്‍ക്ക് മാത്രമാണ് താടി വളര്‍ത്താന്‍ അനുവാദമുള്ളത്. മറ്റുള്ളവര്‍ താടി വളര്‍ത്തുന്നതിന് പ്രത്യേക അനുമതി വാങ്ങണമെന്നും ബാഗ്പത് എസ് പി അഭിഷേക് സിങ് പറഞ്ഞു. 

അനുവാദം ചോദിച്ച് അപേക്ഷ നല്‍കിയിരുന്നുവെന്നും, എന്നാല്‍ മറുപടി ലഭിച്ചില്ലെന്നും ഇന്തെസാര്‍ അലി പറയുന്നു. മൂന്നുവര്‍ഷം മുമ്പാണ് ഇന്തെസാര്‍ അലിയെ ബാഗ്പതില്‍ സബ് ഇന്‍സ്‌പെക്ടറായി നിയമിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com