ഉറങ്ങിക്കിടന്ന 12 കാരന്റെ ദേഹത്ത് മദ്യലഹരിയില്‍ ഡോക്ടര്‍ തിളച്ച വെളളം ഒഴിച്ചു, പ്രന്‍സിപ്പലായ ഭാര്യയും ഭര്‍ത്താവും ഒളിവില്‍; അറസ്റ്റിനായി മുറവിളി (വീഡിയോ)

ഉറങ്ങിക്കിടന്ന 12 കാരന്റെ ദേഹത്ത് തിളച്ച വെളളം ഒഴിച്ച് ഡോക്ടറും ഭാര്യയും
ഉറങ്ങിക്കിടന്ന 12 കാരന്റെ ദേഹത്ത് മദ്യലഹരിയില്‍ ഡോക്ടര്‍ തിളച്ച വെളളം ഒഴിച്ചു, പ്രന്‍സിപ്പലായ ഭാര്യയും ഭര്‍ത്താവും ഒളിവില്‍; അറസ്റ്റിനായി മുറവിളി (വീഡിയോ)

ദിസ്പൂര്‍:  ഉറങ്ങിക്കിടന്ന 12 കാരന്റെ ദേഹത്ത് തിളച്ച വെളളം ഒഴിച്ച് ഡോക്ടറും ഭാര്യയും. മദ്യലഹരിയില്‍ വീട്ടുജോലിക്ക് നില്‍ക്കുന്ന 12 കാരനെ ആക്രമിച്ച അസം മെഡിക്കല്‍ കോളജിലെ റിട്ടയേര്‍ഡ് ഡോക്ടറും കോളജ് പ്രിന്‍സിപ്പലായ ഭാര്യയും ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിന് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചതായി അസം പൊലീസ് അറിയിച്ചു.

അസമിലെ ദിബ്രുഗഡ് ജില്ലയിലാണ് സംഭവം. സിദ്ധി പ്രസാദ് എന്ന ഡോക്ടറും ഭാര്യയും ചേര്‍ന്നാണ് ആണ്‍കുട്ടിയെ ആക്രമിച്ചത്. കുട്ടി ഉറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ജില്ലാ ശിശുക്ഷേമ സമിതി കുട്ടിയെ രക്ഷിച്ച വാര്‍ത്ത പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അജ്ഞാത കേന്ദ്രത്തില്‍ നിന്ന് ലഭിച്ച വീഡിയോയാണ് കുട്ടിയുടെ രക്ഷയ്ക്ക് സഹായകമായത്.

കുട്ടി ചൈല്‍ഡ് കെയര്‍ സെന്ററില്‍ ചികിത്സയിലാണ്. ബാലവേല നിരോധന നിയമമനുസരിച്ച്  ദമ്പതികള്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവശേഷം ഒളിവില്‍ പോയ ദമ്പതികള്‍ക്ക് വേണ്ടിയുളള അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണ്. 

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് വീട്ടുജോലിക്കായി കുട്ടി ദമ്പതികളുടെ വീട്ടില്‍ എത്തിയത്. അമ്മ ഇല്ലാത്ത കുട്ടിയുടെ അച്ഛന്‍ ജോര്‍ഹട്ടിലാണ് താമസിക്കുന്നത്. ദമ്പതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ ശിശു ക്ഷേമ സന്നദ്ധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com