ഓടുന്ന കാറില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം, വണ്ടിയില്‍ നിന്ന് വലിച്ചെറിഞ്ഞു; രക്ഷയ്ക്ക് എത്തിയ ദമ്പതികള്‍ക്ക് മുകളിലൂടെ വാഹനം ഓടിച്ചു കയറ്റി സുഹൃത്ത്

പശ്ചിമബംഗാളില്‍ യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ശേഷം ഓടുന്ന കാറില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ് സുഹൃത്ത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ശേഷം ഓടുന്ന കാറില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ് സുഹൃത്ത്. ലൈംഗികാതിക്രമത്തിനിടെ യുവതിയുടെ ശബ്ദം കേട്ട് രക്ഷയ്‌ക്കെത്തിയ ദമ്പതികള്‍ക്ക് മുകളിലൂടെ കാര്‍ ഓടിച്ചു കയറ്റി യുവാവ് രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ നിലഞ്ചന ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്‍ക്കത്തയിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് പരിചയപ്പെട്ട സുഹൃത്തിന് ഒപ്പം ഡ്രൈവിന് പോയതാണ് യുവതി. യാത്രയ്ക്കിടെ യുവതിക്ക് നേരെ സുഹൃത്ത് ലൈംഗികാതിക്രമം നടത്തി എന്നതാണ് പരാതി. വീട്ടില്‍ പോകണമെന്ന് പറഞ്ഞ് യുവതി ബഹളം വച്ചെങ്കിലും സുഹൃത്തി പിന്മാറിയില്ല. രക്ഷപ്പെടുന്നതിന്റെ ഭാഗമായി യുവതി ഒച്ച വെച്ചു. ബഹളം കേട്ട് ദമ്പതികള്‍ രക്ഷയ്‌ക്കെത്തി. യുവതിയെ ഓടുന്ന കാറില്‍ നിന്ന് വലിച്ചെറിഞ്ഞ് സുഹൃത്ത് കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു.

നിലഞ്ചന ചാറ്റര്‍ജി കാര്‍ തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ പ്രതി വാഹനം നിര്‍ത്താതെ ചാറ്റര്‍ജിയുടെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. ചാറ്റര്‍ജിയുടെ ഭര്‍ത്താവ് പൊലീസിനെ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ട്. കോവിഡിനെ ഭയന്ന് ആംബുലന്‍സും സഹായത്തിന് എത്തിയില്ല. തുടര്‍ന്ന് അന്നാപൂര്‍ പൊലീസ് സ്്‌റ്റേഷനാണ് ദമ്പതികളുടെ രക്ഷയ്ക്ക് എത്തിയത്.

കാലിന് ഗുരുതരമായി പരിക്കേറ്റ നിലഞ്ചന ചാറ്റര്‍ജിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ വീട്ടില്‍ എത്തിച്ചു. യുവതിയുടെ പരാതിയില്‍ ലൈംഗികാതിക്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com