ജയ്പൂർ: രണ്ട് മാസത്തെ ഇലക്ട്രിസിറ്റി ബിൽ കൈയിൽ കിട്ടിയപ്പോൾ അമ്പരന്ന് കർഷകൻ. രാജസ്ഥാനിലെ കർഷകനാണ് രണ്ടുമാസത്തെ വൈദ്യുതി ബില്ലായി 3.71 കോടി രൂപ. ഉദയ്പൂരിലെ ജിങ്കലാ ഗ്രാമത്തിലെ കർഷകനായി പേമാരാം പട്ടേലിനാണ് വൻ തുക ബില്ലായി വന്നത്.
രണ്ട് മാസത്തിനുള്ളിൽ 38,514,098 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായും ബില്ലിൽ പറയുന്നു. പേമാരാം സ്വന്തം കെട്ടിടം ഓട്ടോഗാരേജ് നടത്തുന്നതിനായി വാടകക്കും നൽകിയിട്ടുണ്ട്. രണ്ടിനും കൂടിയാണ് വൻ തുക ബില്ല് വന്നത്. അജ്മീർ വിദ്യുത് വിത്രൻ നിഗം ലിമിറ്റഡാണ് ബിൽ നൽകിയത്.
ബിൽ ലഭിച്ചതിന് പിന്നാലെ രാജസ്ഥാൻ സർക്കാറിന്റെ ഇ-ഗവേൺസ് സെൻററായ ഇ-മിത്രയിലെത്തി പരിശോധിച്ചു. തുടർന്ന് പ്രിൻറിങ്ങിൽ വന്ന തെറ്റാണെന്ന് പറഞ്ഞ് ഇ-മിത്രയിൽവെച്ച് ബിൽ 6,414 രൂപയാക്കി കുറച്ച് കൊടുക്കുകയായിരുന്നു. ഉടൻ തന്നെ ആ തുക അടച്ചുവെന്നും പേമാരാം പറഞ്ഞു. ബില്ല് വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ