ഫെയ്‌സ്ബുക്കിലൂടെ അടുത്തു, വീട്ടില്‍ ബന്ദിയാക്കി നഗ്നചിത്രം പകര്‍ത്തി ഭീഷണി, 31കാരനെ മര്‍ദ്ദിച്ച് പണം തട്ടാന്‍ ശ്രമം; യുവതി പിടിയില്‍ 

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതായി യുവാവിന്റെ പരാതി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതായി യുവാവിന്റെ പരാതി. വീട്ടില്‍ ബന്ദിയാക്കിയ യുവാവിന്റെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി അപമാനിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്തു എന്നതിന്റെ പേരില്‍ ഒരു ലക്ഷം രൂപ അക്രമി സംഘം ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു.

തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് ഫോണിലൂടെ കൂടൂതല്‍ അടുത്ത യുവതി തന്നെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു എന്നതാണ് യുവാവിന്റെ പരാതി. കടല്ലൂരില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ 31കാരനാണ് ദുരനുഭവം. ബന്ധിയാക്കിയ വീട്ടില്‍ നിന്ന് രക്ഷപ്പെട്ട യുവാവ് പൊലീസിന് വിവരം നല്‍കുകയായിരുന്നു. സംഭവത്തില്‍ യുവതി ഉള്‍പ്പെടെ രണ്ടു പ്രതികളെ പൊലീസ് പിടികൂടി.

ഫോണിലൂടെ അടുത്ത യുവതിയെ കാണാന്‍ ട്രിച്ചിയില്‍ വരാന്‍ മറ്റൊരാള്‍ യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് ട്രിച്ചിയില്‍ എത്തിയ യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ആഴ്ചകള്‍ക്ക് മുന്‍പ് ഫെയ്‌സ്ബുക്കിലൂടെയാണ് ബിരുദ വിദ്യാര്‍ഥി യുവതിയുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് ഫോണിലൂടെ ഇരുവരും തമ്മിലുളള ബന്ധം വളരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ട്രിച്ചിയില്‍ ഇരുചക്രവാഹനത്തില്‍ എത്തിയ 31കാരനെ മുന്‍കൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് കാത്തുനിന്ന അക്രമി സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഒരു വീട്ടില്‍ കൊണ്ടുപോയി ഉപദ്രവിച്ചതായി 31കാരന്റെ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്തു എന്ന പേരില്‍ അക്രമി സംഘം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതായും യുവാവിന്റെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

അതിനിടയില്‍ യുവാവിന്റെ അശ്ലീല ചിത്രങ്ങള്‍ എടുത്ത് അപമാനിക്കുകയും ചെയ്തു. യുവതി തനിക്ക് അയച്ച സന്ദേശങ്ങളും ചിത്രങ്ങളും അക്രമി സംഘം മൊബൈലില്‍ നിന്ന് നീക്കം ചെയ്തു. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച യുവതിയെ കാജമലൈയില്‍ നിന്നാണ് പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com