ന്യൂഡൽഹി: 15 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ 36കാരനായ യുവാവ് പിടിയിലായി. 2015 മുതൽ പൊലീസ് തിരയുന്ന വിഷ്ണു എന്നയാളാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രണഭ് സേത് എന്ന ബിസിനസ്സുകാരനെ ഭീഷണിപ്പെടുത്തിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്.
പ്രണഭ് സേതിന്റെ ഉടമസ്ഥതയിലുള്ള വിവാഹമണ്ഡപം തകർക്കുമെന്നായിരുന്നു വിഷ്ണുവിന്റെ ഭീഷണി. 15 ലക്ഷം രൂപയ്ക്ക് വേണ്ടിയായിരുന്നു ഇയാൾ ഭീഷണിമുഴക്കിയത്. പണം നൽകിയില്ലെങ്കിൽ മണ്ഡപം തകർത്തുകളയുമെന്ന് വിഷ്ണു ഭീഷണിപ്പെടുത്തിയതായി പ്രണഭ് പരാതിയിൽ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ