വേട്ടക്കിറങ്ങി വഴിതെറ്റിയവർ ഒടുവിൽ രാജ്യത്ത് തിരിച്ചെത്തി ; അഞ്ചു യുവാക്കളെ ചൈന ഇന്ത്യൻ സൈന്യത്തിന് കൈമാറി
ന്യൂഡൽഹി: അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ അഞ്ച് യുവാക്കളെ ചൈനീസ് സൈന്യം തിരിച്ച് ഇന്ത്യയ്ക്ക് കൈമാറി. അഞ്ച് പേരെയും
അതിർത്തിയിൽ വെച്ച് ചൈന ഇന്ത്യൻ സൈന്യത്തിന് കൈമാറുകയായിരുന്നു.
സെപ്തംബര്‍ ഒന്ന് മുതലാണ് അരുണാചല്‍ പ്രദേശിലെ സുബാന്‍സിരിയിലെ ഇന്ത്യ-ചൈന നിയന്ത്രണരേഖയ്ക്ക് സമീപത്ത് നിന്നും അഞ്ച് യുവാക്കളെ കാണാതായത്. ടാഗിന്‍ ഗോത്രത്തില്‍ പെട്ട അഞ്ചുയുവാക്കളെയാണ് കാണാതായത്. മൃഗങ്ങളെ വേട്ടായാടാനായി പോയ ഇവര്‍ അബദ്ധത്തില്‍ അതിര്‍ത്തി കടക്കുകയായിരുന്നു.
ഇവരെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടുപോയതായി യുവാക്കളില്‍ ഒരാളുടെ സഹോദരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് ഇട്ടിരുന്നു. ഇതേ തുടര്‍ന്ന് യുവാക്കളെ കാണാതായ വിവരം അറിയിച്ച് ഇന്ത്യ ചൈനീസ് സൈന്യത്തിന് സന്ദേശമയച്ചു. ഇവരെ പിന്നീട് കണ്ടെത്തിയതായി ചൈന അറിയിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ