മുംബൈ: കോവിഡ് കെയർ സെൻററിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ അറ്റൻഡർ അറസ്റ്റിൽ. താനെ സ്വദേശിയായ ഇരുപതുകാരിയാണ് പരാതി നൽകിയത്. ഇതനുസരിച്ച് 27കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. മൂന്ന് തവണ പീഡനത്തിനിരയായെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് കോവിഡ് സെൻററിൽ പ്രവേശിപ്പിച്ച പതിനൊന്നു വയസുള്ള ഒരു ബന്ധുവിൻറെ കൂട്ടിനായാണ് യുവതി ക്വറൻറീൻ കേന്ദ്രത്തിലെത്തിയത്. പത്തുമാസം പ്രായമായ മകളും ഒപ്പമുണ്ടായിരുന്നു. ഇവർ താമസിച്ചിരുന്ന മുറിയിൽ ചൂട് വെള്ളം നൽകാനെന്ന വ്യാജേന എത്തുന്ന പ്രതി പലതവണ പീഡന ശ്രമം നടത്തി. യുവതി എതിർത്ത് നിന്നതോടെ കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവാവിൻറെ ഭീഷണിയിൽ ഭയപ്പെട്ട യുവതി ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പരാതി നൽകാൻ തയ്യാറായത്. ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ