ന്യൂഡൽഹി: കോവിഡ് വ്യാപനം ഇന്ത്യയിൽ കൂടിക്കൊണ്ടിരിക്കെ രാജ്യത്ത് അത്യാവശ്യമുള്ള രോഗികകൾക്ക് നൽകാനുള്ള ഓക്സിജന്‍ ക്ഷാമമുണ്ടെന്ന് റിപ്പോർട്ട്. ബിബിസി ഉൾപ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയിൽ മുംബൈയിലാണ് ഓക്സിജന്‍ കൂടുതൽ ക്ഷാമം നേരിടുന്നത്. മുംബൈയിലെ ഒരു ആശുപത്രിയിലേക്ക് ഓക്സിജൻ സിലണ്ടർ ആവശ്യമായി വന്നപ്പോൾ പത്തോളം ഡീലർമാരെയും അതിലേറെ ആശുപത്രികളെയും ബന്ധപ്പെട്ടിട്ടും ഓക്സിജൻ ലഭിച്ചില്ല. 30 കിലോമീറ്റർ അകലെയുള്ള ഒരു ആശുപത്രിയിൽ നിന്നാണ് പിന്നെ 30 സിലണ്ടറുകൾ ലഭിച്ചത്.
വലിയ ഓക്സിജൻ സിലണ്ടറുകളാണ് ഇവിടെ നിന്ന് ലഭിച്ചത്. ഇതോടെ അത് ആശുപത്രിയിലേക്ക് എത്തിക്കാനുള്ള വാഹനം ലഭിച്ചില്ല. ആശുപത്രിയിലെ ആംബുലൻസ് ഉപയോഗിച്ച് അഞ്ചുതവണയായി 30 സിലണ്ടറുകൾ ആവശ്യക്കാരൻറെ അടുത്തെത്തിക്കുകയായിരുന്നു. ആകെ ഉത്പാദനത്തിൻറെ പകുതിയിലേറെ ഓക്സിജനും മറ്റ് വാണിജ്യ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുന്നതോടെ കോവിഡ് കണക്ക് ഇനിയും ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏപ്രിൽലിൽ 750 ടൺ ഓക്സിജനാണ് രാജ്യത്ത് വേണ്ടി വന്നിരുന്നത് എങ്കിൽ സെപ്റ്റംബറിൽ ഇത് 2,700 ആയി. ഇനിയും കോവിഡ് കണക്ക് ഉയരുമ്പോൾ രാജ്യം കടുത്ത ഓക്സിജൻറെ ക്ഷാമം നേരിടുന്നതെന്നും ബബിസി റിപ്പോർട്ടിൽ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ