45കാരനെയും കുടുംബത്തെയും ജീവനോടെ ചുട്ടുകൊല്ലാന്‍ ശ്രമം, കുടിലിന് തീവെച്ചു; അത്ഭുതകരമായി രക്ഷപ്പെട്ടു

ഉത്തര്‍പ്രദേശില്‍ കുടുംബത്തെ ഒന്നടങ്കം ചുട്ടുകൊല്ലാന്‍ ശ്രമം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കുടുംബത്തെ ഒന്നടങ്കം ചുട്ടുകൊല്ലാന്‍ ശ്രമം. കുടിലിന് തീവെച്ച് കൊല്ലാനുളള ശ്രമത്തില്‍ നിന്ന് കുടുംബത്തെ നാട്ടുകാര്‍ രക്ഷിച്ചു. ആര്‍ക്കും പരിക്കുകളില്ല.

ഉത്തര്‍പ്രദേശിലെ പിലിബിത്തിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. 45കാരനെയും കുടുംബത്തെയുമാണ് ജീവനോടെ ചുട്ടുകൊല്ലാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബര്‍ 18ന് വിള നശിപ്പിച്ചതുമായി ബന്ധപ്പെട്ട് അക്രമികളുമായി തര്‍ക്കം ഉടലെടുത്തിരുന്നു. ഇതിന്റെ പേരില്‍ 45കാരനായ മേവ രാമിനെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിയുണ്ട്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ശനിയാഴ്ച രാത്രി പ്രതികാരം ചെയ്യാന്‍ വീണ്ടും സംഘം എത്തുകയായിരുന്നുവെന്ന് മേവാ റാണി പറയുന്നു. കുടുംബത്തോടൊപ്പം കുടിലില്‍ കഴിയുമ്പോള്‍ കുടിലിന് തീവെയ്ക്കുകയായിരുന്നു. തീ ഉയരുന്നത് കണ്ട നാട്ടുകാര്‍ ഓടി എത്തി ഇവരെ രക്ഷിക്കുകയായിരുന്നു. 50,000 രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com