കാമുകിയെ വെടിവച്ചിട്ടു; പിറ്റേദിവസം അമ്മായി അപ്പനെ കൊലപ്പെടുത്തി; എസ്‌ഐ റിവോള്‍വറുമായി മുങ്ങി; തിരച്ചില്‍ ഊര്‍ജ്ജിതം

ഭാര്യയെ കൊലപ്പെടുത്തുന്നതിനായാണ് 36 കാരനായ സബ് ഇന്‍സ്‌പെക്ടര്‍ വീട്ടിലെത്തിയത്‌ 
കാമുകിയെ വെടിവച്ചിട്ടു; പിറ്റേദിവസം അമ്മായി അപ്പനെ കൊലപ്പെടുത്തി; എസ്‌ഐ റിവോള്‍വറുമായി മുങ്ങി; തിരച്ചില്‍ ഊര്‍ജ്ജിതം


ന്യൂഡല്‍ഹി: കാമുകിയെ വെടിവച്ചതിന്റെ  പിറ്റേദിവസം അമ്മായി അപ്പനെ കൊലപ്പെടുത്തിയ എസ്‌ഐയെ പിടികൂടാന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. ഡല്‍ഹി പൊലീസ് സബ് ഇന്‍സ്‌പെക്ടറായ സന്ദീപ് ദാഹിയ്ക്കായാണ് പൊലീസ് തിരച്ചില്‍ ശക്തമാക്കിയത്. ഹരിയാനയിലെ റോത്തക്കില്‍ വച്ചാണ് ഇയാള്‍ അമ്മായി അപ്പനെ കൊലപ്പെടുത്തിയത്.

സംഭവത്തിന് പിന്നാലെ ഇയാള്‍ റിവോള്‍വറുമായി രക്ഷപ്പെടുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തുന്നതിനായാണ് അയാള്‍ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഭാര്യപിതാവിനെ ഇയാള്‍ കൊലപ്പെടുത്തിയ രണ്ട് വര്‍ഷമായി ഭാര്യയും ഇയാള്‍ അകന്നു കഴിയുകയാണ്. 

കഴിഞ്ഞ ഒരുവര്‍ഷമായി ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. യാത്രയ്ക്കിടെ ഇയാള്‍ കാമുകിയുമായി കാറില്‍ നിന്ന് വഴക്കിട്ടു. തര്‍ക്കം രൂക്ഷമായതിന് പിന്നാലെഎസ്‌ഐ യുവതിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതിന് ശേഷം യുവതിയെ റോഡില്‍ ഉപേക്ഷിച്ചു. അതുവഴി എത്തിയ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവതി വിവരങ്ങള്‍ പൊലീസിനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐക്കെതിരെ കേസെടുത്തത്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com