ഭര്‍ത്താവിന് മദ്യം നല്‍കി സംഭവസ്ഥലത്തെത്തിച്ചു;  കാമുകന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു; ആസൂത്രണം ചെയ്തത് ഭാര്യയെന്ന് പൊലീസ്

കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു
ഭര്‍ത്താവിന് മദ്യം നല്‍കി സംഭവസ്ഥലത്തെത്തിച്ചു;  കാമുകന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു; ആസൂത്രണം ചെയ്തത് ഭാര്യയെന്ന് പൊലീസ്

ഡെറാഡൂണ്‍: കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡെറാഡൂണ്‍ ജില്ലയിലെ റിഷികേശിലാണ് സംഭവം.

അമര്‍ജിത് സാഹ്നിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യയായ സുനിത, ഇവരുടെ കാമുകന്‍ രാജന്‍ മഹാതോ, ഇവരുടെ രണ്ട് കൂട്ടാളികള്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിക്ക് കാമുകനുമായുള്ള ബന്ധം അറിഞ്ഞതിന് പിന്നാലെ മദ്യപിച്ച് വീട്ടിലെത്തി വഴക്കിടല്‍ പതിവായിരുന്നു. സാഹ്നിയില്‍ നിന്ന് രക്ഷപ്പെടാന്‍ സുനിതയും മഹാതോയും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. 

സാഹ്നിയെ കാണാനില്ലെന്ന് കാണിച്ച് സെപ്റ്റംബര്‍ 18ന് അദ്ദേഹത്തിന്റെ സഹോദരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട്, സാഹ്നിയുടെ മൃതദേഹം ബദ്‌കോട് ഫോറസ്റ്റ് റേഞ്ചിനു സമീപത്തുള്ള ക്ഷേത്രത്തിന്റെ പുറകിലുള്ള കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. 

അന്വേഷണത്തിനിടെ സാഹ്നിയുടെ ഭാര്യയെ പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ സുനിത വ്യക്തമല്ലാത്ത മറുപടികളാണ് പൊലീസിന് സംശയം ഉണ്ടാക്കിയത്. തുടര്‍ന്ന് യുവതിയുടെ കാമുകനെ ചോദ്യം ചെയ്തപ്പോള്‍ സാഹ്നിയെ കൊലപ്പെടുത്തിയ കാര്യം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. തലയില്‍ ചുറ്റിക കൊണ്ട് ഇടിച്ച് കൊലപ്പെടുത്തുക ആയിരുന്നെന്ന് മഹാതോ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. 

സംഭവത്തില്‍ കൂട്ടാളികളായ മറ്റു രണ്ടുപേര്‍ മഹാതോയുടെ സുഹൃത്തുക്കളാണ്. ഇവര്‍ സാഹ്നിക്ക് മദ്യം നല്‍കി സംഭവസ്ഥലത്ത് എത്തിക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com