വാക്‌സിന്‍ ക്ഷാമത്തിനിടെ സംസ്ഥാനങ്ങള്‍ പാഴാക്കിയത് 44 ലക്ഷം ഡോസ്; മുന്‍പന്തിയില്‍ തമിഴ്‌നാട്, കേരളത്തില്‍ 'വെയ്‌സ്റ്റേജ്' ഇല്ല

രാജ്യം കോവിഡ് വ്യാപനത്തില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ വൈറസിനെതിരെ വികസിപ്പിച്ച വാക്‌സിന്‍ സംസ്ഥാനങ്ങള്‍ പാഴാക്കി കളഞ്ഞതായി വിവരാവകാശ രേഖ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യം കോവിഡ് വ്യാപനത്തില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ വൈറസിനെതിരെ വികസിപ്പിച്ച വാക്‌സിന്‍ സംസ്ഥാനങ്ങള്‍ പാഴാക്കി കളഞ്ഞതായി വിവരാവകാശ രേഖ. വാക്‌സിന്‍ ക്ഷാമം നേരിടുന്നതായി മുറവിളി കൂട്ടുന്നതിനിടെ, തമിഴ്‌നാടാണ് ഏറ്റവുമധികം വാക്‌സിന്‍ ഡോസുകള്‍ പാഴാക്കി കളഞ്ഞതെന്ന് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ പറയുന്നു. 

ഏപ്രില്‍ 11 വരെയുള്ള കണക്കാണിത്. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ വാക്സിന്‍ ഉപയോഗശൂന്യമായത്. വാക്സിന്‍ തീരെ പാഴാക്കി കളയാതിരുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇടംപിടിച്ചു. കേരളത്തിന് പുറമേ പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മിസോറാം, ഗോവ, തുടങ്ങിയ സംസ്ഥാനങ്ങളാണ് വാക്‌സിന്‍ പാഴാക്കി കളയാതിരുന്നത്.

ഇതുവരെയുള്ള കണക്ക് അനുസരിച്ച് 10 കോടി ഡോസാണ് സംസ്ഥാനങ്ങള്‍ ഉപയോഗിച്ചത്. 44 ലക്ഷം ഡോസ് പാഴാക്കി കളഞ്ഞതായാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. വാക്സിന്റെ ഒരു വയലില്‍ 10 ഡോസ് ആണുള്ളത്. തുറന്നു കഴിഞ്ഞാല്‍ നാല് മണിക്കൂറിനുള്ളില്‍ 10 ഡോസും ഉപയോഗിക്കണം. ബാക്കിവന്നാല്‍ അത് ഉപയോഗശൂന്യമാകും. 

തമിഴ്നാട് ഉപയോഗശൂന്യമാക്കിയത് 12.10 ശതമാനമാണ്. ഹരിയാന (9.74%), പഞ്ചാബ് (8.12%), മണിപ്പുര്‍ (7.8%), തെലങ്കാന (7.55%) എന്നി സംസ്ഥാനങ്ങളാണ് വാക്സിന്‍ ഉപയോഗശൂന്യമാക്കിയതില്‍ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com