കോവിഡ് പോസിറ്റീവ് ആയ ജഡ്ജി ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡോക്ടര്‍മാരില്ല; എലവേറ്ററില്‍ കുടുങ്ങി: കേസ്

കോവിഡ് പോസിറ്റീവ് ആയ ജഡ്ജി  ആശുപത്രിയില്‍ എത്തിയപ്പോള്‍ ചികിത്സിക്കാന്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമാരുമില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കാന്‍പൂര്‍: കോവിഡ് പോസിറ്റീവ് ആയ ജഡ്ജി  ആശുപത്രിയില്‍ എത്തിയപ്പോള്‍ ചികിത്സിക്കാന്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമാരുമില്ല. ഇതേത്തുടര്‍ന്ന് ആശുപത്രി അധിതൃതര്‍ക്ക് എതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. കോവിഡ് പോസിറ്റീവ് ആയ ജില്ലാ ജഡ്ജി ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് ഒപ്പമാണ് നാരായണ ആശുപത്രിയില്‍ എത്തിയത്. 

ആശുപത്രിയുടെ അവസ്ഥ നേരിട്ടുകണ്ട് ബോധ്യപ്പെട്ട സിഎംഒ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ജഡ്ജിയെയും കൊണ്ട് രണ്ടാമത്തെ നിലയിലേക്ക് പോകുന്നതിനിടെ എലവേറ്റര്‍ പകുതി വെച്ച് നിലച്ചു. പിന്നീട് വളരെ പണിപ്പെട്ടാണ് എലവേറ്റര്‍ ശരിയാക്കിയത് എന്ന് സിഎംഒ അനില്‍ മിശ്ര പറഞ്ഞു. 

തന്നെ അടുത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ജഡ്ജി ആവശ്യപ്പെടുകയായിരുന്നു. സിഎംഒയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കാന്‍പൂര്‍ പൊലീസ് കമ്മീഷണര്‍ അസിം അരുണ്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com