ചിക്കന്‍ ഫ്രൈ ഉണ്ടാക്കി നല്‍കിയില്ല; ഭാര്യയെ ഭര്‍ത്താവ് അടിച്ചു കൊന്നു

'വീട്ടിലെത്തിയപ്പോൾ ചിക്കൻ ഫ്രൈ ഉണ്ടാക്കിയതായി കണ്ടില്ല. ഭാര്യയോട് ചോദിച്ചപ്പോൾ ദേഷ്യപ്പെട്ട് സംസാരിച്ചു'
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ബെംഗളൂരു: ചിക്കൻ ഫ്രൈ ഉണ്ടാക്കി നൽകാത്തതിനെ തുടർന്ന് യുവതിയെ ഭർത്താവ് അടിച്ചു കൊന്നു. 30-കാരനായ മുബാറക് പാഷയാണ് ഭാര്യ ഷിറിൻ ഭാനുവിനെ അടിച്ചു കൊന്നത്. ബെംഗളൂരുവിലാണ് സംഭവം. 

മകളെ കാണാതായതോടെ യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ആദ്യം ചോദ്യം ചെയ്യലിൽ മുബാറക് കൊലപാതകം നിഷേധിച്ചു. എന്നാൽ തിങ്കളാഴ്ച സൊലദേവനഹള്ളി പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. ആഗസ്റ്റ് 18-ാം തീയതി രാത്രി ഭാര്യയോട്‌ ചിക്കൻ ഫ്രൈ ഉണ്ടാക്കാൻ പറഞ്ഞിരുന്നു. 

എന്നാൽ വീട്ടിലെത്തിയപ്പോൾ ചിക്കൻ ഫ്രൈ ഉണ്ടാക്കിയതായി കണ്ടില്ല. ഭാര്യയോട് ചോദിച്ചപ്പോൾ ദേഷ്യപ്പെട്ട് സംസാരിച്ചു. തുടർന്ന് കൈയിൽ കിട്ടിയ മരവടി ഉപയോഗിച്ച് ഭാര്യയെ അടിക്കുകയായിരുന്നു. ഈ സമയത്ത് കുട്ടികൾ ഉറങ്ങുകയായിരുന്നു. മൃതദേഹം ചാക്കിൽ കെട്ടി ചിക്കബനവര തടാകത്തിൽ ഉപേക്ഷിച്ചുവെന്നാണ് പൊലീസിന് നൽകിയ മൊഴിയിൽ ഇയാൾ പറയുന്നത്. മൃതദേഹം കണ്ടെത്താനുള്ള തെരച്ച്ിൽ തുടരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com