ലഖ്നൗ: കേന്ദ്രമന്ത്രി അമിത് ഷാ, നിതൻ ഗഡ്കരി, പീയുഷ് ഗോയൽ, ഓം ബിർള എന്നിവരുടെ പേരുകളിൽ വാക്സിൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മന്ത്രിമാരുടെ പേരുകളുടെ ഇംഗ്ലീഷ് അക്ഷരങ്ങളിൽ ചെറിയ മാറ്റം വരുത്തിയാണ് സർട്ടിഫിക്കറ്റ് തയാറാക്കിയിരിക്കുന്നത്. ഇറ്റാവ ജില്ലയിലെ തഖാ തഹസിലിലുള്ള ഒരു ആരോഗ്യ സംരക്ഷണ കേന്ദ്രത്തിൽനിന്ന് ഡിസംബർ 12ന് വാക്സിൻ സ്വീകരിച്ചെന്നാണ് രേഖകൾ.
സർട്ടിഫിക്കറ്റ് വ്യാജമാണെന്നും സംഭവത്തിൽ ഗൂഡാലോചന നടന്നതായും മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വ്യാജ വാക്സിൻ സർട്ടിഫിക്കറ്റിൽ അമിത് ഷാക്ക് 33വയസും നിതൻ ഗഡ്കരിക്ക് 30വയസും പുഷ്യൂ ഗോയലിന് 37വയസും ഓം ബിർളയ്ക്ക് 26 വയസുമാണ് നൽകിയിരിക്കുന്നത്. ഇറ്റാവയിലെ സർസായ്നവർ സി എച്ച് സി 1ൽ നിന്ന് ഡിസംബർ 12ന് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചെന്നാണ് സർട്ടിഫിക്കറ്റിലുള്ളത്. രണ്ടാം ഡോസ് വാക്സിൻ 2022 മാർച്ച് അഞ്ചിനും ഏപ്രിൽ മൂന്നിനും ഇടയിൽ സ്വീകരിക്കണമെന്നും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ