ന്യൂഡൽഹി: വിലാസം മാറുന്നതിന് അനുസരിച്ച് കൈവശമുള്ള എല്ലാ രേഖകളിലും മാറ്റം വരുത്താൻ ഇനി ഓഫീസുകൾ കയറി ഇറങ്ങേണ്ടതില്ല. ഇനി മുതൽ വിലാസം മാറിയാൻ ആധാറിൽ മാത്രം പുതുക്കിയാൽ മതിയാകും. ബാങ്ക്, ഇൻഷുറൻസ് ഉൾപ്പടെയുള്ള രേഖകളിലെല്ലാം താനെ വിലാസം മാറുന്ന സംവിധാനം വൈകാതെ രാജ്യത്ത് നടപ്പാകും. എല്ലാ ഡാറ്റാ ബേയ്‌സും ആധാറുമായി ബന്ധിപ്പിക്കുന്ന സംവിധാനം ഉടനെ തയ്യാറാകുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
നിലവിൽ വിലാസം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖയായി കൂടുതൽ പേരും ആധാറാണ് ഉപയോഗിക്കുന്നത്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പടെുള്ളവയും വിലാസം കെവൈസി എന്നിവയ്ക്കും സബ്‌സിഡി ഉൾപ്പടെയുള്ളവ ലഭിക്കുന്നതിനും ആധാറാണ് പരിഗണിക്കുന്നത്.
ആധാറിൽ വിലാസം പുതുക്കിയാൽ ബാങ്ക് അക്കൗണ്ട്, ടെലികോം, ലൈഫ് ഇൻഷുറൻസ് പോളിസി, ഗ്യാസ് കണക്ഷൻ, പാൻ എന്നിവയിലെല്ലാം താനെ മാറുന്ന രീതിയിലാണ് പുതിയ സംവിധാനം തയ്യാറാകുന്നത്. മാസങ്ങൾക്കുള്ളിൽ സംവിധാനം പ്രാവർത്തികമാകും. ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയമാണ് പദ്ധതിക്കു പിന്നിൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ