വഴിയിലുറങ്ങിയ അമ്മയെയും മകളെയും ബലാല്‍സംഗം ചെയ്തു, ബാല്‍ക്കണിയിലിരുന്ന് 18 കാരന്‍ ദൃശ്യങ്ങള്‍ പകര്‍ത്തി , സമൂഹമാധ്യമത്തില്‍, അറസ്റ്റ്

35 കാരിയായ അമ്മയെയും 18 കാരിയായ മകളെയുമാണ് പീഡിപ്പിച്ചത്
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ

ന്യൂഡല്‍ഹി : നിരാലംബരായി തെരുവില്‍ താമസിക്കുന്ന അമ്മയെയും മകളെയും ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഡല്‍ഹി വാസിപൂര്‍ ജെജെ കോളനിയിലാണ് സംഭവം. അതിക്രമത്തിന്റെ വീഡിയോ ബാല്‍ക്കണിയിലിരുന്ന് ക്യാമറയിലാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ഡിസംബര്‍ 29, 30 തീയതികളിലായിരുന്നു അതിക്രമം നടന്നത്. ജനുവരി മൂന്നിന് സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതിന് പിന്നാലെ പൊലീസ് ശക്തമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും കുറ്റക്കാരെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്തു. 

സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച പൊലീസ്, ഇരകളെ കണ്ടെത്തുന്നതിനായി പൊലീസ് ബസ് സ്റ്റേഷനുകള്‍, മെട്രോ സ്‌റ്റേഷനുകള്‍, ഷെല്‍ട്ടര്‍ ഹോമുകള്‍, തുടങ്ങിയ ഇടങ്ങളിലെല്ലാം അന്വേഷണം വ്യാപിപ്പിച്ചു. തുടര്‍ന്ന് ഇരകളായ സ്ത്രീകളെ കണ്ടെത്തുകയും ഇവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. 35 കാരിയായ അമ്മയെയും 18 കാരിയായ മകളെയുമാണ് പീഡിപ്പിച്ചത്. 

ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ജഹാംഗീര്‍ പുരി സ്വദേശിയായ 22 കാരന്‍ സോനു, ജെ ജെ കോളനി നിവാസി അമിത് 24 എന്നിവര്‍ അറസ്റ്റിലായത്. വാസിപൂരിലെ ജെജെ കോളനിയിലെ വീടിന്റെ ബാല്‍ക്കണിയിലിരുന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ 18 കാരന്‍ റിതിക്കിനെയും പൊലീസ് തിരിച്ചറിയുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com