സൂക്ഷിച്ചത് പൂജ്യം ഡിഗ്രിയിലും താഴെ, ആയിരം കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ ഉപയോഗശൂന്യമായി; അസമില്‍ അന്വേഷണം 

അസമില്‍ ആയിരം കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ ഉപയോഗശൂന്യമായതായി റിപ്പോര്‍ട്ട്
കോവിഡ് വാക്‌സിന്‍ / പിടിഐ ചിത്രം
കോവിഡ് വാക്‌സിന്‍ / പിടിഐ ചിത്രം

ഗുവാഹത്തി: അസമില്‍ ആയിരം കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ ഉപയോഗശൂന്യമായതായി റിപ്പോര്‍ട്ട്. വാക്‌സിന്‍ സൂക്ഷിക്കേണ്ട ഊഷ്മാവ് പൂജ്യം ഡിഗ്രിയിലും താഴെ പോയതാണ് ഉപയോഗശൂന്യമാകാന്‍ കാരണം. 

അസമിലെ സില്‍ച്ചാര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. ജനുവരി 16നാണ് വാക്‌സിന്‍ ഉപയോഗശൂന്യമായത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. മതിയായ പരിശീലനത്തിന്റെ അഭാവമാണ് ഇതിന് കാരണമെന്ന് അസം ആരോഗ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ്മ പറഞ്ഞു. ഉചിതമായ രീതിയില്‍ വാക്‌സിന്‍ സൂക്ഷിക്കാതിരുന്നതാണ് കേടുപാട് സംഭവിക്കാന്‍ കാരണം. പാകപ്പിഴകള്‍ വിലയിരുത്താന്‍ മുതിര്‍ന്ന ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ സില്‍ച്ചറിലേക്ക് അയച്ചിട്ടുണ്ട്. കൂടാതെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന കോള്‍ഡ് ചെയ്ന്‍ ഓഫീസറോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആരെങ്കിലും മനഃപൂര്‍വ്വമാണ് ഡോസുകള്‍ നശിപ്പിച്ചതെങ്കില്‍ തക്കത്തായ ശിക്ഷ ലഭിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

രണ്ടുമുതല്‍ എട്ടു ഡിഗ്രി വരെ ഊഷ്മാവിലാണ് വാക്‌സിന്‍ സൂക്ഷിക്കേണ്ടത്. എന്നാല്‍ സില്‍ച്ചാര്‍ മെഡിക്കല്‍ കോളജില്‍ ഊഷ്മാവ് നെഗറ്റീവ് അഞ്ചുമുതല്‍ ആറു ഡിഗ്രി വരെയായി താഴ്ന്നു.ഡോസുകള്‍ ഭാഗികമായി തണുത്ത് ഉറഞ്ഞുപോയതാണ് ഉപയോശൂന്യമാകാന്‍ കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com