പരസ്പരം കണ്ണ് കൊണ്ട് 'ആംഗ്യം' കാണിച്ചു, കമിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു; കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി, പെണ്‍കുട്ടിയുടെ സഹോദരന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ കമിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം കഴുത്തുഞെരിച്ച് കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കമിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം കഴുത്തുഞെരിച്ച് കൊന്നു. തുടര്‍ന്ന് മൃതദേഹം  മരത്തില്‍ കെട്ടിത്തൂക്കി. പെണ്‍കുട്ടിയുടെ കുടുംബമാണ് ഈ ക്രൂരകൃത്യം ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മാവനെയും സഹോദരനെയും അറസ്റ്റ് ചെയ്തു. മറ്റു രണ്ടു പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു.

ബറേലി ജില്ലയിലാണ് ദുരഭിമാനഹത്യ എന്ന് വിളിക്കാവുന്ന സംഭവം അരങ്ങേറിയത്. കമിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച ശേഷമായിരുന്നു കൃത്യം. ഇരുവരെയും മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അയല്‍വാസിയായ ആണ്‍കുട്ടിയുമായുള്ള പെണ്‍കുട്ടിയുടെ പ്രണയമാണ് പ്രകോപനത്തിന് കാരണം. പെണ്‍കുട്ടി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ആദ്യ വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ദിവ്യാനന്ദ്. അച്ഛന്‍ മരിച്ചതിന് ശേഷം അമ്മാവന്റെ കൃഷിയിടത്തില്‍ ദിവ്യാനന്ദ് സഹായിക്കാന്‍ പോകുന്നത് പതിവാണ്. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. 

തൊട്ടടുത്തുള്ള കൃഷിയിടത്തില്‍ ഈസമയത്ത് പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും സഹോദരനും ജോലി ചെയ്യുകയായിരുന്നു. അതിനിടെ, കമിതാക്കള്‍ പരസ്പരം നോക്കിക്കൊണ്ട് ചില ആംഗ്യങ്ങള്‍ കാട്ടി. ഇത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ശ്രദ്ധിച്ചതാണ് പ്രകോപനത്തിന് കാരണം. ഇരുവരെയും കൃഷിയിടത്തിലേക്ക്‌ വലിച്ചിഴച്ച് കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com