ചെന്നൈ: വിമാനങ്ങളിൽ ഇന്ത്യയിലേക്ക് മൃഗങ്ങളെ എത്തിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പൂച്ച, സിംഹം, പുള്ളിപ്പുലി ഉൾപ്പെടെയുള്ള മൃഗങ്ങളെ വിദേശത്തുനിന്ന് എത്തിക്കുകയാണെങ്കിൽ കോവിഡ് പരിശോധന നടത്തണമെന്ന് കേന്ദ്ര ധനമന്ത്രാലയം കസ്റ്റംസ് അധികൃതർക്ക് നിർദേശം നൽകി. ജൂൺ 30നാണ് നിർദേശം പുറപ്പെടുവിച്ചത്.
യാത്രയ്ക്ക് മുൻപ് മൂന്ന് ദിവസത്തിനുള്ളിൽ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. രാജ്യത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്നിടത്തോളം കാലം നിയമം പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു. കഴിഞ്ഞമാസം ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ കോവിഡ് ബാധിച്ച് രണ്ട് സിംഹങ്ങൾ ചത്തിരുന്നു. ഒമ്പത് സിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ പുതിയ ഉത്തരവ് ഏറെ നിർണായകമാണെന്നാണ് വിലയിരുത്തൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ