ഗവേഷണ പ്രബന്ധം അംഗീകരിക്കാൻ കൈക്കൂലി; അസി. പ്രൊഫസർക്ക് 5 വർഷം തടവും പിഴയും 

അഞ്ച് വർഷം തടവിന് പുറമെ 30,000 രൂപ പിഴയും നൽകണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മംഗളൂരു: ഗവേഷണ പ്രബന്ധം അംഗീകരിക്കാൻ കൈക്കൂലി വാങ്ങിയ സർവകലാശാല അസി. പ്രൊഫസർക്ക് അഞ്ച് വർഷം തടവും പിഴയും. മംഗളൂരു സർവകലാശാല സോഷ്യോളജി വിഭാഗം അസി. പ്രൊഫസർ ഡോ. അനിത രവിശങ്കറിനെതിരെയാണ് നടപടി. അഞ്ച് വർഷം തടവിന് പുറമെ 30,000 രൂപ പിഴയും നൽകണം. 

പ്രേമ ഡിസൂസ എന്ന വിദ്യാർഥിനിയുടെ പ്രബന്ധം അംഗീകരിക്കാൻ അനിത 16,800 രൂപ ആവശ്യപ്പെടുകയായിരുന്നു. 2012ലാണു സംഭവം. ഇതേക്കുറിച്ച് ലോകായുക്തക്കു പരാതി നൽകിയ വിദ്യാർത്ഥി ലോകായുക്ത നിർദേശിച്ചതനുസരിച്ച് ‌5,000 രൂപ കൈമാറി. പിന്നാലെ പരിശോധന നടത്തിയ ലോകായുക്ത പൊലീസ് പണം കണ്ടെത്തുകയും അനിതയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

അഴിമതി വിരുദ്ധ നിയമ വകുപ്പുകൾ പ്രകാരം 3 വർഷം, 2 വർഷം എന്നിങ്ങനെ തടവും മൊത്തം 30,000 രൂപ പിഴയുമാണ് വിധിച്ചത്.  തടവ് ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com