മുംബൈ: 3 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ട്രാൻസ്ജെൻഡർ ജീവനോടെ കുഴിച്ചിട്ടു. വീട്ടുകാരോട് ആവശ്യപ്പെട്ട പണം നൽകാത്തതിന്റെ ദേഷ്യത്തിലാണ് കൊല.
കുഞ്ഞ് ജനിച്ചാൽ സന്തോഷസൂചകമായി ട്രാൻസ്ജെൻഡറുകൾക്ക് മഹാരാഷ്ട്രയിൽ പലയിടങ്ങളിലും പണവും മറ്റു വസ്തുക്കളും (ബക്ഷിഷ്) നൽകുന്ന പതിവുണ്ട്. ഇതനുസരിച്ചാണ് ട്രാൻസ്ജെൻഡർ കന്നുവും കൂട്ടാളിയും പെൺകുഞ്ഞിന്റെ വീട്ടിലെത്തി പണം ചോദിച്ചത്.
2000 രൂപയും സാരിയുമാണ് ആവശ്യപ്പെട്ടത്. എന്നാൽ, വൈകിട്ടു കുഞ്ഞിന്റെ പേരിടലിനു വരാൻ പറഞ്ഞ് അവർ തിരിച്ചയച്ചു. ഇതോടെ തർക്കവും വഴക്കുമായി. അന്നു രാത്രിയാണ് കുഞ്ഞിനെ തട്ടിയെടുത്തു ക്രൂരമായി കൊലപ്പെടുത്തിയത്. കന്നു കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ