രാജ്യത്തെ 67 ശതമാനം ജനങ്ങളിലും കോവിഡിനെതിരെ ആന്റിബോഡി; പ്രതീക്ഷ നല്‍കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ 

രാജ്യത്തെ ജനസംഖ്യയുടെ മൂന്നില്‍ രണ്ടിലും ശരീരത്തില്‍ കോവിഡിനെതിരെ ആന്റിബോഡി ഉണ്ടായതായി കേന്ദ്രസര്‍ക്കാര്‍
കോവിഡ് വാക്‌സിനേഷന്‍, ഫയല്‍ ചിത്രം
കോവിഡ് വാക്‌സിനേഷന്‍, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യയുടെ മൂന്നില്‍ രണ്ടിലും ശരീരത്തില്‍ കോവിഡിനെതിരെ ആന്റിബോഡി ഉണ്ടായതായി കേന്ദ്രസര്‍ക്കാര്‍. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ കണക്കാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. 

ശരീരത്തില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ആന്റിബോഡി ഉണ്ടായോ എന്ന് കണ്ടെത്തുന്നതിന് നടത്തിയ സിറോ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്. എന്നാല്‍ 40 കോടി ജനങ്ങള്‍ കോവിഡ് ബാധയെ ജാഗ്രതയോടെ കാണണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാരണം ഇവരെ ഇതുവരെ കോവിഡ് ബാധിച്ചിട്ടില്ല. അതിനാല്‍ കോവിഡ് ബാധ വരാതിരിക്കാന്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നാലാമത്തെ ദേശീയ സിറോ സര്‍വ്വേ റിപ്പോര്‍ട്ട് പ്രതീക്ഷ നല്‍കുന്നതാണ്. 45 -60 പ്രായപരിധിയിലുളളവരിലാണ് ഏറ്റവുമധികം പേര്‍ക്ക് ആന്റിബോഡി ഉണ്ടായത്. 77.6 ശതമാനം. എന്നാല്‍ ഇതിന്റെ പേരില്‍ കോവിഡിനെ ലാഘവത്തോടെ കാണരുത്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ബല്‍റാം ഭാര്‍ഗ മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com