ലുധിയാന: മൂന്നാം ഭാര്യയിൽനിന്ന് വിവാഹം മോചനം വേണമെന്ന് ആവശ്യപ്പെട്ട് യുവാവ്. താൻ വിവാഹം കഴിഞ്ഞത് സ്ത്രീയെ അല്ലെന്നും ഭാര്യക്കും മാതാപിതാക്കൾക്കുമെതിരെ കേസെടുക്കണം എന്നും ആവശ്യപ്പെട്ടാണ് ഇയാൾ പൊലീസിനെ സമീപിച്ചത്. ലുധിയാന പൊലീസ് കമീഷണറേറ്റിന്റെ മെഗാ ക്യാമ്പിലാണ് സംഭവം.
ആദ്യ രണ്ടു ഭാര്യമാരിൽനിന്നും വിവാഹമോചനം നേടിയ ഇയാൾ 11 മാസം മുമ്പാണ് മൂന്നാമതും വിവാഹിതനായത്. ആദ്യ ഭർത്താവിന്റെ മരണശേഷം രണ്ടാം വിവാഹം കഴിച്ചതായിരുന്നു യുവതി. വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസം ഭാര്യക്ക് ശാരീരിക പ്രശ്നങ്ങളുള്ളതായി കണ്ടെത്തി. ഒൻപതാം ദിവസം ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി.
യുവതി ഭർത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനത്തിന് പരാതി നൽകിയിരുന്നു. തുടർന്നാണ് ഇരുവരെയും പൊലീസ് കമീഷണറേറ്റിന്റെ ക്യാമ്പിലെത്തിച്ചത്. ഇരു കുടുംബങ്ങളുടെയും വാദം കേട്ടശേഷം മൂന്നംഗ ഡോക്ടർമാരുടെ പരിശോധനക്ക് വിധേയമാകണമെന്ന് യുവതിയോട് നിർദേശിച്ചു. പരസ്പരം നന്നായി അറിയുന്ന കുടുംബമാണ് ഇരുവരുടേതെന്നും കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയാണെന്നും കൗൺസലർ സുർജിത് ഭഗത് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ