വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയി; ആറാം ക്ലാസുകാരി ഗര്‍ഭിണി; അധ്യാപകന്‍ ഒളിവില്‍

ആറാംക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ജയ്പൂര്‍:ആറാംക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി.രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലാണ് സംഭവം. വയറുവേദനയെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന ഞെട്ടുന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്. 

ഇതിന് പിന്നാലെ പീഡനവിവരം പെണ്‍കുട്ടി രക്ഷിതാക്കളോട് തുറന്നുപറയുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി.  രാജസ്ഥാനിലെ മോകംഗഡ് പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 13കാരിയാണ് പീഡനത്തിന് ഇരയായത്. 

അധ്യാപകന്‍ തുടര്‍ച്ചയായി തന്നെ ബലാത്സംഗത്തിനിരയാക്കിയതായി വിദ്യാര്‍ഥിനി പറയുന്നു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതം വലിയതായിരിക്കുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തകയും ചെയ്തു. മറ്റൊരു സഹഅധ്യാപകനും ക്രൂരകൃത്യം ചെയ്യാന്‍ ഇയാളെ സഹായിക്കാറുണ്ടായിരുന്നു. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ രണ്ട് അധ്യാപകരും ഒളിവിലാണ്. 

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. മാര്‍ച്ച് മാസത്തില്‍ സുരജറാം എന്ന അധ്യാപകന്‍ നാല് തവണ പെണ്‍കുട്ടിയെ ക്ലാസ് മുറിയില്‍ വച്ച് ബലാത്സംഗത്തിനിരയാക്കിയതായും സഹ അധ്യാപകന്‍ ഇതിന് കാവല്‍ നില്‍ക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഒളിവിലുള്ള പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com