കുട്ടിക്ക് 'ബാധ കയറി'; അമ്മയും ചെറിയമ്മമാരും ചേര്‍ന്ന് ഏഴു വയസുകാരനെ അടിച്ചുകൊന്നു

തമിഴ്‌നാട്ടില്‍ ബാധ കയറി എന്നതിന്റെ പേരില്‍ അമ്മയും രണ്ട് ചെറിയമ്മമാരും ചേര്‍ന്ന് ഏഴു വയസുകാരനെ അടിച്ചുകൊന്നതായി പൊലീസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: തമിഴ്‌നാട്ടില്‍ ബാധ കയറി എന്നതിന്റെ പേരില്‍ അമ്മയും രണ്ട് ചെറിയമ്മമാരും ചേര്‍ന്ന് ഏഴു വയസുകാരനെ അടിച്ചുകൊന്നതായി പൊലീസ്. സംഭവത്തില്‍ മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

കന്നമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അമ്മയും രണ്ടു ചെറിയമ്മമാരും ചേര്‍ന്ന് ഏഴു വയസുകാരനെ മൃഗീയമായി തല്ലുന്നതായി നാട്ടുകാര്‍ പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. പൊലീസ് എത്തിയ സമയത്ത് മൂന്ന് സ്ത്രീകള്‍ അബോധാവസ്ഥയിലായ കുട്ടിക്ക് ചുറ്റും നില്‍ക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ വെള്ളം നല്‍കി കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുട്ടിയുടെ രക്ഷയ്ക്ക് പൊലീസ് എത്തുന്നതിന് മുന്‍പ് തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കുട്ടിയുടെ അമ്മ തിലകാവതി ഉള്‍പ്പെട മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിക്ക് ബാധ കയറിയെന്നാണ് അമ്മയും ചെറിയമ്മമാരും ആരോപിക്കുന്നത്. കുട്ടിയുടെ രോഗം മാറുന്നതിന് മന്ത്രവാദിയെ കാണിച്ച് മടങ്ങുന്നതിനിടെ അപസ്മാര ലക്ഷണങ്ങള്‍ കാണിച്ചു. പിന്നാലെ കുട്ടി മരിച്ചതായാണ് തിലകാവതി അവകാശപ്പെടുന്നത്. എന്നാല്‍ മൂവരും ചേര്‍ന്ന് കുട്ടിയെ അടിച്ചുകൊല്ലുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കകുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com