വീണ്ടും ദുരഭിമാനക്കൊല?, ഒളിച്ചോടി കല്യാണം കഴിച്ച ദമ്പതികള്‍ക്ക് നേരെ വെടിയുതിര്‍ത്തു; യുവാവ് കൊല്ലപ്പെട്ടു, 19കാരി ഗുരുതരാവസ്ഥയില്‍

കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ഒരു വര്‍ഷം മുന്‍പ് ഒളിച്ചോടി കല്യാണം കഴിച്ച യുവദമ്പതികള്‍ക്ക് നേരെ വെടിയുതിര്‍ത്തു
ദമ്പതികള്‍ക്ക് നേരെ വെടിവെയ്പ് നടന്ന സ്ഥലം പൊലീസ് സീല്‍ ചെയ്ത നിലയില്‍
ദമ്പതികള്‍ക്ക് നേരെ വെടിവെയ്പ് നടന്ന സ്ഥലം പൊലീസ് സീല്‍ ചെയ്ത നിലയില്‍

ന്യൂഡല്‍ഹി:  കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ഒരു വര്‍ഷം മുന്‍പ് ഒളിച്ചോടി കല്യാണം കഴിച്ച യുവദമ്പതികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഭര്‍ത്താവ് തത്ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. യുവതിയുടെ നില ഗുരുതരമായി തുടരുന്നു.

തെക്ക്പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ വ്യാഴാഴ്ച രാത്രി ഒന്‍പതിനാണ് സംഭവം. 23 വയസുള്ള വിനയ് ദാഹിയയാണ് കൊല്ലപ്പെട്ടത്. നാലു ബുള്ളറ്റാണ് ശരീരത്തില്‍ നിന്ന് കണ്ടെടുത്തത്. വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ 19 വയസുള്ള കിരണ്‍ ദാഹിയ വെങ്കടേശ്വര ആശുപത്രിയില്‍ ചികിത്സയിലാണ്. വാടകവീട്ടില്‍ അതിക്രമിച്ച് കയറിയ ഏഴംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. നിരവധി തവണയാണ് ദമ്പതികള്‍ക്ക് നേരെ ഇവര്‍ വെടിയുതിര്‍ത്തത്. ഇവരെ പിടികൂടുന്നതിന് പ്രത്യേക സംഘത്തിന് രൂപം നല്‍കിയതായി ദ്വാരക പൊലീസ് അറിയിച്ചു.

സ്വകാര്യ വിമാനക്കമ്പനിയിലെ ജീവനക്കാരനാണ് വിനയ് ദാഹിയ. ഒരു വര്‍ഷം മുന്‍പ് വീട്ടുകാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ ഇവര്‍ ഒളിച്ചോടി കല്യാണം കഴിച്ചിരുന്നു. കുടുംബാംഗങ്ങളാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com