സഹോദരിയുമായി ഒളിച്ചോടി, യുവാവിന്റെ ഇരുകൈകളും വെട്ടിമാറ്റി; അറുത്തെടുത്ത തലയുമായി സഹോദരന്‍ പൊലീസ് സ്റ്റേഷനില്‍,  22കാരി തൂങ്ങിമരിച്ചു

മധ്യപ്രദേശില്‍ സഹോദരീഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍:  മധ്യപ്രദേശില്‍ സഹോദരീഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍. സംഭവം അറിഞ്ഞ സഹോദരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭുരഭിമാന കൊലയെന്ന്‌ പൊലീസ് പറയുന്നു.

 ജബല്‍പൂരിലാണ് സംഭവം. 35 വയസുള്ള ബ്രിജേഷ് ബര്‍മനാണ് കൊല്ലപ്പെട്ടത്. ധീരജ് ശുക്ലയുടെ 22 വയസുള്ള സഹോദരിയാണ് ജീവനൊടുക്കിയത്. ബ്രിജേഷ് ബര്‍മന്റെ അറുത്തെടുത്ത തലയുമായാണ് ധീരജ് ശുക്ല പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. ഒരു കൈയില്‍ കോടാലിയുമായാണ് യുവാവ് സ്‌റ്റേഷനില്‍ എത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബ്രിജേഷും ധീരജിന്റെ സഹോദരിയും തമ്മില്‍ സ്‌നേഹത്തിലായിരുന്നു. രണ്ടുമാസം മുന്‍പ് ഇരുവരും ഒളിച്ചോടി വിവാഹം ചെയ്തു. മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും കണ്ടെത്തി പൊലീസ് അവരവരുടെ വീടുകളില്‍ ഏല്‍പ്പിച്ചു. വിവാഹത്തില്‍ രോഷാകുലനായ ധീരജ് സഹോദരീഭര്‍ത്താവിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കൃഷിയിടത്തില്‍ വച്ചാണ് ബ്രിജേഷ് ബര്‍മനെ ധീരജ് ആക്രമിച്ചത്. തല വെട്ടിയെടുക്കുന്നതിന് മുന്‍പ് ബ്രിജേഷിന്റെ ഇരു കൈകളും അറുത്തെടുത്തു. തുടര്‍ന്നാണ് ബ്രിജേഷിനെ യുവാവ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ധീരജിനെ അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com