ദാദാ-ദാദി എന്നുവിളിച്ച് അവള്‍ ഓടിയെത്തി, നാല് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് വൃദ്ധദമ്പതികള്‍; പത്ത് വര്‍ഷം തടവ് 

87, 81 വയസ്സുള്ള ദമ്പതികള്‍ക്കാണ് ശിക്ഷ വിധിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: നാല് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച വൃദ്ധദമ്പതികള്‍ക്ക് പത്ത് വര്‍ഷം തടവുശിക്ഷ. 87, 81 വയസ്സുള്ള ദമ്പതികള്‍ക്കാണ് ശിക്ഷ വിധിച്ചത്. ദാദാ-ദാദി എന്ന് ഇവരെ വിളിച്ചിരുന്ന അടുത്ത വീട്ടിലെ കുട്ടിയാണ് ഇര. 2013ല്‍ സംഭിച്ച കൃത്യത്തിനാണ് പ്രത്യേക പോക്‌സോ കോടതി ശിക്ഷ നല്‍കിയത്. 

"സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ ഞാന്‍ ഭക്ഷണം കഴിച്ച് ടി വി കണ്ടിരിക്കുകയായിരുന്നു. ഉച്ചയായപ്പോള്‍ നാലാം നിലയിലുള്ള സുഹൃത്തിനൊപ്പം കളിക്കാന്‍ പോയി. കൂട്ടുകാരി ഉറങ്ങുകയാണെന്നറിഞ്ഞി മടങ്ങിപ്പോന്നു. വഴിയില്‍ വെച്ചാണ് ദാദ എന്നെ വിളിച്ചത്. എന്നെ എടുത്തുകൊണ്ടാണ് വീടിനകത്തേക്ക് പോയത്", പൊലീസിന് നല്‍കിയ മൊഴിയില്‍ കുട്ടി പറഞ്ഞു. 

കുട്ടിയെ ഊഞ്ഞാലില്‍ ഇരുത്തിയ വൃദ്ധന്‍ മടങ്ങിപ്പോകണമെന്ന് പറഞ്ഞപ്പോള്‍ കുട്ടിയെ അടിക്കുകയായിരുന്നു. ഇയാളുടെ ഭാര്യ കുട്ടിയെ പിടിച്ചുനിര്‍ത്തിയപ്പോല്‍ അയാള്‍ വസ്ത്രം വലിച്ചൂരാന്‍ നോക്കി. ഓടിരക്ഷപെടാന്‍ നോക്കിയപ്പോള്‍ അയാള്‍ തന്റെ മുഖത്തടിച്ചെന്ന് കുട്ടി പരാതിയില്‍ പറഞ്ഞു. വസ്ത്രം ശരിയാക്കി അവിടെനിന്ന് ഓടിപോകുകയായിരുന്നു കുട്ടി. 

വീട്ടില്‍ മടങ്ങിയെത്തിയ കുട്ടി ഉറങ്ങാന്‍ കിടന്നപ്പോഴാണ് അമ്മയോട് സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞത്. കുട്ടിയുടെ മാതാപിതാക്കള്‍ ഉടനെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com