സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണം, 16കാരിയായ മകളെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു; പരാതിയുമായി അച്ഛന്‍ 

ഉത്തര്‍പ്രദേശില്‍ സ്‌കൂളില്‍ നിന്ന് മടങ്ങവേ, 16കാരിയെ നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്‌കൂളില്‍ നിന്ന് മടങ്ങവേ, 16കാരിയെ നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ തന്റെ മകളെ ഇരയാക്കുകയായിരുന്നുവെന്ന് അച്ഛന്‍ ആരോപിച്ചു.

ബാരാബാങ്കിയില്‍ വ്യാഴാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയുടെ അച്ഛന്‍ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. മത്സരത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ തന്റെ മകളെ ആക്രമിക്കുകയായിരുന്നുവെന്ന് അച്ഛന്‍ ആരോപിച്ചു. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി 16കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് കേസ്.

പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടുപ്രതികളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കാന്‍ പണം വാഗ്ദാനം ചെയ്തും തന്നെ സമ്മര്‍ദ്ദത്തിലാഴ്ത്താന്‍ ശ്രമം നടന്നതായി അച്ഛന്‍ വെളിപ്പെടുത്തി. ആകാശ് വര്‍മ്മ, ലാല്‍ജി വര്‍മ്മ ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്നാണ് തന്റെ മകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്ന് 16കാരിയുടെ അച്ഛന്റെ പരാതിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com