പ്രണയവിവാഹം കഴിഞ്ഞ് രണ്ടുമാസം, പെരുമാറ്റത്തില്‍ സംശയിച്ച് യുവതിയുടെ കൈകള്‍ വെട്ടിയെടുത്തു; കാട്ടില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി 

സ്വഭാവശുദ്ധിയില്‍ സംശയിച്ച് യുവാവ് ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍:  സ്വഭാവശുദ്ധിയില്‍ സംശയിച്ച് യുവാവ് ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റി. ചോരയൊലിപ്പിച്ച് കിടന്ന ഭാര്യയെ കാട്ടില്‍ ഉപേക്ഷിച്ച് യുവാവ് കടന്നുകളഞ്ഞു. ഒന്‍പത് മണിക്കൂര്‍ നീണ്ടുനിന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ കൈകള്‍ തുന്നിച്ചേര്‍ത്തു.

സാഗര്‍ ജില്ലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. വിറക് ശേഖരിക്കാന്‍ എന്ന വ്യാജേന ഭാര്യയെയും കൂട്ടി രന്ധീര്‍ കാട്ടിലേക്ക് പോയി. അവിടെ വച്ച് കോടാലി കൊണ്ട് യുവതിയുടെ രണ്ടു കൈകളും വെട്ടിമാറ്റുകയായിരുന്നു. ചോര വാര്‍ന്നൊഴുകിയ യുവതിയെ കാട്ടില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് യുവതിയെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൂന്നോ നാലോ ദിവസം കഴിഞ്ഞുമാത്രമേ ശസ്ത്രക്രിയ വിജയകരമായിരുന്നുവോ എന്ന് പറയാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഭാര്യയോടുള്ള വിശ്വാസക്കുറവാണ് പ്രകോപനത്തിന് കാരണമെന്ന്് പൊലീസ് പറയുന്നു.

രണ്ടു മാസം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. മറ്റൊരാളുടെ വിവാഹചടങ്ങിനിടെ പരിചയപ്പെട്ട ഇവര്‍ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.  കല്യാണം കഴിഞ്ഞ് 15 ദിവസം കഴിഞ്ഞപ്പോള്‍ മുതല്‍ തന്നെ ഭര്‍ത്താവ് സംശയിക്കാന്‍ തുടങ്ങിയതായി യുവതി പറയുന്നു. മറ്റൊരാളുമായി അടുപ്പത്തിലാണെന്ന് പറഞ്ഞ് ഭര്‍ത്താവ് സ്ഥിരമായി കുറ്റപ്പെടുത്താറുണ്ടെന്നും ഭാര്യ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com