സ്പുട്‌നിക് വാക്‌സിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി

പ്രത്യേക വിമാനത്തില്‍ ഹൈദരാബാദിലാണ് വാക്‌സിന്‍ എത്തിയത്
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

ഹൈദരാബാദ്: കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്സിന്‍ 'സ്പുട്നിക് 5'ന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി. പ്രത്യേക വിമാനത്തില്‍ ഹൈദരാബാദിലാണ് വാക്‌സിന്‍ എത്തിയത്. 1,50000 ഡോസുകളാണ് ആദ്യ ബാച്ചില്‍ എത്തിച്ചത് എന്നാണ് വിവരം. വരും ദിവസങ്ങളില്‍ 2 ലക്ഷം ഡോസ് ഇന്ത്യയിലെത്തിക്കുമെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ബാലവെങ്കടേഷ് വര്‍മ അറിയിച്ചു. ജൂണിനകം 50 ലക്ഷം ഡോസ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഡോ. റെഡ്ഡീസ് വഴിയാണ് വാക്‌സീന്‍ എത്തിയത്. വില അടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമായാല്‍ ഈ മാസം 15നു മുന്‍പ് വാക്‌സിന്‍ കുത്തിവയപ്പ് തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചരിക്കുന്നത്. വാക്‌സിന്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സ്പുട്‌നിക് വാക്‌സീന്റെ 70 ശതമാനത്തോളം ഇന്ത്യന്‍ കമ്പനികളില്‍ ഉല്‍പാദിപ്പിക്കാന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സാധിക്കുമെന്നാണു കരുതുന്നത്.

രാജ്യത്ത് ഉപയോഗത്തിലെത്തുന്ന മൂന്നാമത്തെ കോവിഡ് വാക്സിന്‍ ആണ് സ്പുട്നിക്ക്.ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ആസ്ട്രാസെനക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നിവയാണ് നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന വാക്സിനുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com