ന്യൂഡൽഹി; കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് സഹായവുമായി ഫൈസർ. 500 കോടി രൂപ വിലയുള്ള കോവിഡ് വാക്സിൻ നൽകുമെന്നാണ് ഫൈസർ അറിയിച്ചു. രാജ്യത്തെ കൊവിഡ് ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോൾ അംഗീകരിച്ച മരുന്ന് ആണ് ഇത്. അതേസമയം, ഫൈസർ ഉത്പാദിപ്പിക്കുന്ന വാക്‌സിന് ഇതുവരെ രാജ്യത്ത് അടിയന്തര ഉപയോഗ അനുമതി ലഭിച്ചിട്ടില്ല.
ഇന്ത്യയിലെ എല്ലാ രോഗികൾക്കും കൊവിഡ് ചികിൽസ ലഭിക്കണം എന്ന് കരുതിയാണ് മരുന്ന് അയക്കുന്നത് എന്ന് ഫൈസർ ചെയർമാൻ വ്യക്തമാക്കി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ പ്രവർത്തനമാണിത് എന്നും ഫൈസർ ചെയർമാൻ ആൽബേർട്ട് ബുർല പറഞ്ഞു. ഫൈസറിന്റെ അപേക്ഷ വിദഗ്ധ സമിതിക്ക് മുന്നിൽ ഉള്ളപ്പോഴാണ് കമ്പനിയുടെ സഹായം ഇന്ത്യയെ തേടി എത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ