നിയന്ത്രണം ലംഘിച്ച് ഒത്തുകൂടി; പച്ചക്കറി ചന്ത അടപ്പിക്കാനെത്തിയ പൊലീസിന് നേരെ ആള്‍ക്കൂട്ട ആക്രമണം; കല്ലേറ്

നിയന്ത്രണം ലംഘിച്ച് ആള്‍ക്കൂട്ടമെത്തിയതിനെ തുടര്‍ന്നാണ് പച്ചക്കറിച്ചന്ത അടപ്പിക്കാന്‍ പൊലീസ് ശ്രമിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ഭോപ്പാല്‍: ലോക്ക്ഡൗണിനിടെ പച്ചക്കറിച്ചന്ത അടപ്പിക്കാനെത്തിയ പൊലീസിനെതിരെ ആള്‍ക്കൂട്ടാക്രമണം. മധ്യപ്രദേശിലെ സിംഗ്രൗലി ജില്ലയിലെ ബൈദാനിലാണ് സംഭവം. നിയന്ത്രണം ലംഘിച്ച് ആള്‍ക്കൂട്ടമെത്തിയതിനെ തുടര്‍ന്നാണ് പച്ചക്കറിച്ചന്ത അടപ്പിക്കാന്‍ പൊലീസ് ശ്രമിച്ചത്.

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പച്ചക്കറി ചന്ത രണ്ട് മണിക്കൂര്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ പൊലീസ് അനുമതി നല്‍കിയിരുന്നു. രാവിലെ ഏഴ് മണി മുതല്‍ 9 മണിവരെയാണ് അനുമതി. എന്നാല്‍ നിയന്ത്രണം പാലിക്കാതെ പ്രദേശവാസികള്‍ ചന്തയില്‍ ഒത്തുകൂടുകയായിരുന്നു. 

പൊലീസ് എത്തി ഇതിനെ എതിര്‍ത്തെങ്കിലും കച്ചവടം തുടര്‍ന്നു. പിന്നീട് കൂടുതല്‍ പൊലീസും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റും സംഭസ്ഥലത്ത് എത്തിയപ്പോള്‍ ആള്‍ക്കൂട്ടം ഇവരെ ആക്രമിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ നാട്ടുകാര്‍ കല്ലെറിയുകയും ചെയ്തു. കുട്ടികളും സ്ത്രീകളും അടങ്ങിയ സംഘമാണ് കല്ലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. അക്രമത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com