ഛണ്ഡിഗഡ്: പിഎം കെയേഴ്സ് ഫണ്ടിലൂടെ കേന്ദ്ര സർക്കാർ നൽകിയ വെന്റിലേറ്ററുകൾ പ്രവർത്തിക്കുന്നില്ലെന്ന് പഞ്ചാബ്. കേന്ദ്ര സർക്കാർ നൽകിയ 809 ജിവൻരക്ഷാ യന്ത്രങ്ങളിൽ 130 എണ്ണം തകരാറിലാണെന്ന് പഞ്ചാബ് പറയുന്നു.
സ്ഥാപിച്ചതിന് ശേഷം ഈ 130 യന്ത്രങ്ങൾ പ്രവർത്തിക്കുന്നില്ല, കേന്ദ്രം നിയോഗിച്ച സംഘമാണ് വെന്റിലേറ്ററുകൾ സ്ഥാപിക്കുന്നത്. വെന്റിലേറ്ററുകൾ തകരാറിലായ വിവരം നിരന്തരമായി കേന്ദ്ര സർക്കാരിനെ അറിയിക്കുകയാണെന്ന് പഞ്ചാബ് ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.
ഫരീദ്കോട്ടിലെ ഗുരു ഗോബിന്ദ് സിംഗ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ വിതരണം ചെയ്ത 80 വെന്റിലേറ്ററിൽ 71 എണ്ണവും കേടേയതായി പരാതി വരുന്നു. വെന്റിലേറ്ററുകളുടെ നിലവാരം കുറവാണെന്നാണ് ആരോപണം. രോഗികൾക്കായി ഈ വെന്റിലേറ്ററുകൾ വിശ്വസിച്ച് ഉപയോഗിക്കാൻ സാധിക്കില്ലെന്നും ആരോഗ്യ വകുപ്പ് വൃത്തങ്ങൾ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ