പ്രവേശനം കാത്ത് ആശുപത്രി മുറ്റത്ത് നാലു മണിക്കൂര്‍, 4 കോവിഡ് രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചു; ചെന്നൈയില്‍ സ്ഥിതി രൂക്ഷം

തമിഴ്‌നാട്ടില്‍ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ നാലു കോവിഡ് രോഗികള്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: തമിഴ്‌നാട്ടില്‍ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ നാലു കോവിഡ് രോഗികള്‍ മരിച്ചു. ചെന്നൈ ജനറല്‍ ആശുപത്രി പരിസരത്ത് ചികിത്സ കിട്ടാന്‍ ഇവര്‍ മണിക്കൂറുകളോളം കാത്തുനിന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അത്യാസന്നനിലയില്‍ ആംബുലന്‍സില്‍ ചികിത്സ കാത്തുകിടന്നത് 24 പേരാണ്. ആംബുലന്‍സില്‍ എത്തി ഡോക്ടര്‍മാര്‍ ചികിത്സ നല്‍കാന്‍ ശ്രമിച്ചെങ്കിലും നാലു രോഗികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. 1200 കിടക്കകളുള്ള ആശുപത്രി രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

തമിഴ്‌നാട്ടില്‍ ഇന്നലെ 30,355 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 293 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 1,72, 735 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com