വിധവയുമായി ലൈംഗിക ബന്ധത്തിനായി ബ്ലാക്ക്‌മെയില്‍; പൊലീസുകാരനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി

പൊലീസുകാരന്‍ മുറിയിലെത്തി സ്ത്രീയുടെ വസ്ത്രം നിര്‍ബന്ധപൂര്‍വം അഴിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചണ്ഡിഗഡ്: പഞ്ചാബില്‍ വിധവയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിക്കുകയും ലൈംഗികമായി ഉപദ്രപിക്കുകയും ചെയ്ത എഎസ്‌ഐ നാട്ടുകാര്‍ കയ്യോടെ പിടികൂടി. പഞ്ചാബിലെ ബതിന്ദ ഗ്രാമത്തിലാണ് സംഭവം.

ഗുര്‍വിന്ദര്‍ സിങ് എന്ന പൊലീസുകാരനെയാണ് നാട്ടുകാര്‍ കയ്യോടെ പിടികൂടിയത്. സ്ത്രീയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടിയത്. സംഭവത്തിന് പിന്നാലെ ഇയാളെ പൊലീസില്‍ നിന്ന് ഡിസ്മിസ് ചെയ്തു. റിമാന്റിലായ പ്രതി ജയിലില്‍ നിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

മെയ് ആറിന് സ്ത്രീയുടെ വീട്ടില്‍ സഹപ്രവര്‍ത്തകരുമായി എത്തി എഎസ്‌ഐ  നടത്തിയ റെയ്ഡില്‍ മകനെ വ്യാജമയക്കുമരുന്ന് കൈവശം വച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മകന്‍ കോവിഡ് ബാധിതനായി വിട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഈ അവസരം മുതലാക്കി എഎസ്‌ഐ സ്ത്രിയില്‍ 60,000 രൂപ കൈവശപ്പെടുത്തുകയും ചെയ്തു.

പിന്നീട് മകനെ കേസില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ രണ്ട് ലക്ഷം രൂപ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. ബന്ധുക്കളില്‍ നിന്ന് പണം സ്വരൂപിച്ച് ഒരുലക്ഷം രൂപ ഗുര്‍വിന്ദറിന് നല്‍കി. എന്നാല്‍ ഇതുകൊണ്ടെന്നും ഇയാള്‍ തൃപ്തനായില്ല. പിന്നീട് സ്ത്രീയോട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പൊലീസുകാരന്റെ ബ്ലാക്ക് മെയില്‍ സഹിക്കാനാവാതെ വന്നതോടെ സ്്ത്രീ നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. നാട്ടുകാര്‍ ഒരുക്കിയ കെണിയില്‍ പൊലിസുകാരന്‍ വീഴുകയായിരുന്നു.

നാട്ടുകാരുമായി ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതി പ്രകാരം സ്ത്രീ പൊലീസുകാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി വീട്ടില്‍ ഒളി ക്യാമറ സ്ഥപിച്ചിരുന്നു. പൊലീസുകാരനെ പിടികൂടാനായി വാതിലിന്റെ കുറ്റി ഇടരുതെന്ന് നാട്ടുകാര്‍ സ്ത്രീയോട് പറഞ്ഞിരുന്നു. പൊലീസുകാരന്‍ മുറിയിലെത്തി സ്ത്രീയുടെ വസ്ത്രം നിര്‍ബന്ധപൂര്‍വം അഴിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടിയത്. ഇയാളെ നാട്ടുകാര്‍ കയ്യോടെ മുതിര്‍ന്ന പൊലീസുകാര്‍ക്ക് മുന്നില്‍ ഹാജരാക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com