റായ്പ്പൂര്‍: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെ മർദ്ദിച്ച് ജില്ലാ കളക്ടർ. ഛത്തീസ്ഗഢിലെ സുരാജ്പുർ എന്ന സ്ഥലത്താണ് സംഭവം. കളക്ടർ രണ്‍ബീര്‍ ശര്‍മ്മ യുവാവിന്റെ ഫോൺ നശിപ്പിക്കുന്നതും മുഖത്തടിക്കുന്നതും വിഡിയോയിൽ കാണാം. ഈ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ കളക്ടർക്കെതിരെ വ്യാപകവിമർശനങ്ങൾ ഉയർന്നു.
യുവാവ് ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് കളക്ടർ മർദ്ദിച്ചത്. ഇയാൾ രേഖകൾ കാണിക്കുന്നുണ്ടെങ്കിലും കളക്ടറും ഒപ്പമുള്ള ഉദ്യോഗസ്ഥരും ഇത് നോക്കാൻ കൂട്ടാക്കുന്നില്ല. സുരക്ഷാസേനാംഗങ്ങളും യുവാവിനെ മർദ്ദിക്കുന്നത് വിഡിയോയിലുണ്ട്. സംഭവം വിവാദമായതോടെ ജില്ലാ കളക്ടർ മാപ്പ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ