കുടിച്ച മദ്യത്തിന് പണം ചോദിച്ചു; വെയ്റ്ററെ സംഘം അടിച്ചുകൊന്നു

ഉത്തര്‍പ്രദേശില്‍ കുടിച്ച മദ്യത്തിന് പണം ചോദിച്ചതിന്  ബാറിലെ വെയ്റ്ററെ അടിച്ചുകൊന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കുടിച്ച മദ്യത്തിന് പണം ചോദിച്ചതിന്  ബാറിലെ വെയ്റ്ററെ അടിച്ചുകൊന്നു. പണം നല്‍കാതെ പോകുന്നത് ചോദ്യം ചെയ്തതില്‍ പ്രകോപിതരായ നാലുപേര്‍ കൂട്ടാളികളെ വിളിച്ച് കൊണ്ടുവന്നു ക്രൂരമായി തല്ലുകയായിരുന്നു. 

ഗോരഖ്പൂരിലാണ് സംഭവം. മനീഷ് പ്രജാപതിയെയാണ് ക്രൂരമായി അടിച്ചുകൊന്നത്. കുടിച്ച മദ്യത്തിന് പണം നല്‍കാന്‍ പ്രജാപതി നാലുപേരോട് ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ സംഘം തയ്യാറായില്ല. മദ്യം സൗജന്യമായി നല്‍കണമെന്നതായിരുന്ന ഇവരുടെ ആവശ്യം. പണം നല്‍കാതെ പോകാന്‍ തയ്യാറായത് ചോദ്യം ചെയ്തതില്‍ കുപിതരായ നാലുപേര്‍ പുറത്ത് പോയി 10-15 പേരെ വിളിച്ചുകൊണ്ടുവന്നു. തുടര്‍ന്ന് പ്രജാപതിയെ ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് പൊലീസ് പറയുന്നത്.

പ്രജാപതിയെ രക്ഷിക്കാന്‍ സഹപ്രവര്‍ത്തകന്‍ ശ്രമിച്ചെങ്കിലും സംഘം അയാളെയും മര്‍ദ്ദിച്ചു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com