പാലവും റെയില്‍വേ ലൈനും ഒലിച്ചുപോയി, റോഡുകളില്‍ വെള്ളം കയറി; ഉത്തരാഖണ്ഡ് മേഘവിസ്‌ഫോടനത്തില്‍ മരണം 17 ആയി, നൂറ് കണക്കിന് ആളുകള്‍ കുടുങ്ങി കിടക്കുന്നു- വീഡിയോ 

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ അതിതീവ്രമഴയില്‍ മരണം 17 ആയി
ഉത്തരാഖണ്ഡില്‍ കനത്തമഴയില്‍ പാലം ഒലിച്ചുപോയ നിലയില്‍, എഎന്‍ഐ
ഉത്തരാഖണ്ഡില്‍ കനത്തമഴയില്‍ പാലം ഒലിച്ചുപോയ നിലയില്‍, എഎന്‍ഐ

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ അതിതീവ്രമഴയില്‍ മരണം 17 ആയി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായതോടെ കനത്ത നാശനഷ്ടമാണ് സംസ്ഥാനത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. റെയിലും പാലവും ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റോഡുകളും തെരുവുകളും വെള്ളത്തിന്റെ അടിയിലായതോടെ നിരവധിപ്പേര്‍ ഒറ്റപ്പെട്ടു. 

നൈനിറ്റാളിലെ രാംഘട്ടിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. ഇതിന് പിന്നാലെ ഉണ്ടായ അതിതീവ്രമഴയാണ് സംസ്ഥാനത്തെ ദുരിതത്തിലാക്കിയത്. നീരൊഴുക്ക് ശക്തമായതോടെ നൈനിറ്റാള്‍ തടാകം കരകവിഞ്ഞ് ഒഴുകി. ഇതോടെയാണ് തെരുവുകളും റോഡുകളും വെള്ളത്തിന്റെ അടിയിലായത്. കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ്. 

ഉത്തരാഖണ്ഡ് മേഘവിസ്‌ഫോടനം

വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടു പോയവരെ രക്ഷിക്കുന്നതിന് വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്. ദുരന്തനിവാരണ സേനയിലെ അംഗങ്ങള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അതിനിടെ രാംനഗറിലെ ഒരു റിസോര്‍ട്ടില്‍ നൂറിലധികം ആളുകള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.കനത്തമഴയില്‍ കോസി നദി കരകവിഞ്ഞതാണ് റിസോര്‍ട്ടിനും ചുറ്റും വെള്ളം ഉയരാന്‍ കാരണമായത്. 

കനത്ത നാശനഷ്ടം

ബദരീനാഥ് ഹൈവേയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. മണ്ണിടിച്ചിലില്‍ കുടുങ്ങിപ്പോയ കാറിലെ യാത്രക്കാരെ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ ജീവനക്കാര്‍ രക്ഷിച്ചു. ഗൗല നദിക്ക് കുറുകെയുള്ള പാലം ഒലിച്ചുപോയി. പാലം ഒലിച്ചുപോകുന്നതിന് തൊട്ടുമുന്‍പ് മുറിച്ച് കടക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ തിരിച്ചയച്ചു. പിന്നാലെ പാലം ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

#WATCH | An under construction bridge, over a raging Chalthi River in Champawat, washed away due to rise in the water level caused by incessant rainfall in parts of Uttarakhand. pic.twitter.com/AaLBdClIwe

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com