ബസ് സ്റ്റോപ്പില്‍ എത്താന്‍ ആവശ്യപ്പെട്ടു; 12കാരിയെ വിവിധ സ്ഥലത്തെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ വീടിന് സമീപം ജെസിബി ഓപ്പറേറ്റാറായി ജോലി ചെയ്യുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പന്ത്രണ്ട് വയസുകാരിയെ പ്രലോഭിപ്പിച്ച് വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച രണ്ടുപേരെ പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശികളാണ് പിടിയിലായത്. 25 വയസുകാരനായ കന്യാകുമാരിയിലുള്ള പ്രദീപ്, 29കാരനായ വിളവന്‍കോട് സ്വദേശി മെര്‍ലിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ വീടിന് സമീപം ജെസിബി ഓപ്പറേറ്റാറായി ജോലി ചെയ്യുകയായിരുന്നു.

12കാരിയോട് അരുമാനൂര്‍ ബസ് സ്‌റ്റോപ്പിലേക്ക് വരാന്‍ പ്രദീപ് ആവശ്യപ്പെടുകയായിരുന്നു. ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു. പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസീല്‍ പരാതി നല്‍കി. എന്നാല്‍ കാണാതായ പെണ്‍കുട്ടിയെ കുറിച്ച് ഒരുവിവരവും ലഭിച്ചില്ല. തുടര്‍ന്ന് പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. അപ്പോഴാണ് പ്രതികളിലൊരാളുമായി പെണ്‍കുട്ടി നിരന്തരം ബന്ധപ്പെട്ടതായി കണ്ടെത്തി.

മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്തപ്പോള്‍ പ്രതികള്‍ രാമനാഥപുരത്തുണ്ടെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ പൊലീസ് സ്ഥലത്തെത്തുമ്പോഴെക്കും പെണ്‍കുട്ടിയുമായി പ്രതികള്‍ സ്ഥലം വിട്ടിരുന്നു. തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളില്‍ പൊലീസ് പരിശോധിച്ചെങ്കിലും ഇവരെ കണ്ടെത്തനായില്ല.  അതിനിടെയാണ് പെണ്‍കുട്ടി അച്ഛനെ ഫോണില്‍ വിളിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പേച്ചിപ്പാറയില്‍ നിന്ന് പെണ്‍കുട്ടിയെയും പ്രതികളെയും പിടികൂടുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com