ഭുവനേശ്വർ: ഒഡീഷയിലെ അങ്കുൾ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ രോഗിക്ക് കുത്തിവയ്പ്പെടുത്ത് സെക്യൂരിറ്റി ജീവനക്കാരൻ. അപകടത്തെ തുടർന്ന് ടെറ്റനസ് ഇഞ്ചെക്ഷൻ എടുക്കാൻ എത്തിയ രോഗിയെയാണ് സെക്യൂരിറ്റി പരിചരിച്ചത്. സംഭവത്തിന്റെ വിഡിയോ വൈറലായതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്.
അങ്കുൾ ജില്ലാ ആശുപത്രിയിൽ ചൊവ്വാഴ്ചയാണ് സംഭവം. സെക്യൂരിറ്റി ഇഞ്ചെക്ഷൻ എടുത്തിട്ടും ഒരു എതിർപ്പും കൂടാതെയാണ് രോഗി അത് സ്വീകരിക്കുന്നത്. ആശുപത്രിയിലെത്തിയ മറ്റൊരു രോഗിയുടെ ബന്ധുവാണ് വിഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
വിഷയത്തിൽ അന്വേഷണം ആരംഭിച്ചെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സംഭവസമയത്ത് ആരായിരുന്നു ചുമതലയെന്നതടക്കമുള്ള വിശദാംശങ്ങൾ അന്വേഷിക്കുന്നുണ്ടെന്ന് ആശുപത്രി ചുമതലയുള്ള അസിസ്റ്റന്റ് ചീഫ് മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ