ഹൈദരാബാദ് : പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ അച്ഛനും മകനും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ അച്ചുതപുരം പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കബഡി പരിശീലനത്തിന്റെ മറവിലാണ് ഇവര്‍ കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്.
50 വയസ്സുള്ള ബാപ്പയ്യ, മകന് 27 വയസ്സുള്ള നൂകലു എന്നിവര്‍ക്കെതിരെയാണ് പരാതി. ഗ്രാമത്തിലെ കുട്ടികള്‍ക്കായി ഇവര്‍ കബഡി പരീശിലനം നല്‍കിയിരുന്നു. ഇതിന്റെ മറവില്‍ ഞായറാഴ്ച കുട്ടികളെ ബലാൽസംഗം ചെയ്യുകയായിരുന്നു.
ചൊവ്വാഴ്ചയാണ് അച്ഛനും മകനുമെതിരെ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ അച്ചുതപുരം പൊലീസില്‍ പരാതി നല്‍കിയത്. ബാപ്പയ്യക്കും നൂകലുവിനുമെതിരെ പോക്സോ കേസെടുത്തു. ഇവരെ പിടികൂടുന്നതിനായി പൊലീസ് പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ