മുംബൈ: ആൾദൈവത്തിൻറെ നിർദ്ദേശപ്രകാരം യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവും ഭർതൃ പിതാവും അറസ്റ്റിൽ. ദുർമന്ത്രവാദത്തിന്റെ ഭാഗമായി പീഡനത്തിന് ശേഷം കോഴിയുടെ രക്തം കുടിപ്പിക്കാൻ ശ്രമിച്ചതായി 33കാരിയായ യുവതി നൽകിയ പരാതിയിൽ പറയുന്നു.
ഭർത്താവിന്റെയും വീട്ടുകാരുടേയും ശാരീരിക മാനസിക അതിക്രമങ്ങൾക്കെതിരെ യുവതി പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. മഹാരാഷ്ട്രയിലെ പുനെയിലാണ് ഞെട്ടിക്കുന്ന ക്രൂരത
യുവാവിന് കുട്ടികൾ ഉണ്ടാവില്ലെന്ന വിവരം മറച്ചുവച്ചായിരുന്നു യുവതിയുമായുള്ള വിവാഹം നടന്നത്. 2018 ഡിസംബർ 30 നാണ് ഇരുവരും വിവാഹിതരായത്. കുട്ടികളുണ്ടാവാൻ വേണ്ടി ഭർതൃ പിതാവ് ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. ഭർത്താവിന് കുട്ടികളുണ്ടാവില്ലെന്ന വിവരം യുവതിയുടെ വീട്ടിൽ യുവതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പീഡനം.
യുവതിയുടെ പരാതിയിലെ എല്ലാവശങ്ങളും അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. പീഡനത്തിനും ഗാർഹിക പീഡനത്തിനും മന്ത്രവാദവും ആഭിചാരവും മനുഷ്യ ബലിയും തടയാനുള്ള വകുപ്പും അനുസരിച്ചാണ് പൊലീസ് കേസെടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ