ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ജമ്മുവിലെ ഷോപിയാനിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്. കാഷ്‌വാ മേഖലയിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി പ്രദേശവാസിക്ക് നേരെ ഭീകരരിൽ ഒരാൾ വെടിയുതിർത്തിരുന്നു. ഇതിനു പിന്നാലെയാണ് മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതും തിരച്ചിൽ ആരംഭിച്ചതുമെന്ന് പൊലീസ് വ്യക്തമാക്കി.
പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ നീക്കത്തിൽ ഗ്രാമം വളഞ്ഞു. പിന്നാലെ തിരച്ചിൽ ആരംഭിച്ചു. കീഴടങ്ങാൻ പലതവണ ആവശ്യപ്പെട്ടിട്ടും ഭീകരൻ തയ്യാറായില്ല. തുടർന്നാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരനിൽ നിന്ന് തോക്കും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ