ഉടുമ്പിനെ ബലാത്സംഗം ചെയ്തു, ദൃശ്യങ്ങള്‍ ഫോണില്‍; നാല് പേര്‍ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ സഹ്യാദ്രി ടൈഗർ റിസർവിലെ ഗൊതാനെ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോ
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോ


മുംബൈ: ഉടുമ്പിനെ ബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ സഹ്യാദ്രി ടൈഗർ റിസർവിലെ ഗൊതാനെ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. 

ഗോബ പ്രദേശത്ത് നായാട്ടിന് എത്തിയവരാണ് പിടിയിലായത്. സന്ദീപ് തുക്‌റാം, പവാർ മങ്കേഷ്, ജനാർദൻ കാംദേകർ, അക്ഷയ് സുനിൽ എന്നിവരെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെടുത്തു

നായാട്ടിനിറങ്ങിയവരിൽ ഒരാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സംഭവം അറിയുന്നത്. പ്രതികളുടെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് മറ്റ് പ്രതികളെ കണ്ടെത്തിയത്.

പ്രതികളെ കോടതിയിൽ കോടതിയിൽ ഹാജരാക്കുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് 1972ലെ വൈഡ്ലൈഫ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ചുമത്തിയിരിക്കുന്നത്. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com